ധീരജിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍. കുടുംബത്തിന്റെയും നാടിന്റെയും പ്രതീക്ഷയാണ് ഇല്ലാതായത്. പൈശാചികമായ കൃത്യമാണ് നടന്നത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടന്നതെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനല്‍ സംഘം കോളേജിന് പുറത്ത് കാത്തിരുന്നു. സുധാകരന് വാക്കുകളില്‍ ക്രിമിനലിസം കലര്‍ത്തുന്നതിന്റെ പരിണിത ഫലമാണിതെന്നും ജനകീയ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും പകരത്തിന് പകരം എന്ന നിലപാട് സി പി ഐ എമ്മിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജ് അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ധീരജിന്റെ നെഞ്ചിലേറ്റ ആഴത്തിലുള്ള ഒറ്റമുറിവാണ് മരണകാരണമെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.
ഇടതു നെഞ്ചിന് താഴെ മൂന്ന് സെ.മീ ആഴത്തിൽ കുത്തേറ്റു. ശരീരത്തിൽ മർദനമേറ്റതിൻ്റെ ചതവുകളും ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കൊലപാതകം ആസൂത്രിതമാണെന്നാണ് നിഗമനം.
ഇന്നലെ ഉച്ചയോടെയായിരുന്നു ധീരജിനും കൂട്ടുകാർക്കും ക്യാമ്പസ്സിൽ വെച്ച് കുത്തേറ്റത്. യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയും കൂട്ടരും കരുതിക്കൂട്ടി ആക്രമണം നടത്തുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here