റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തെ അവഗണിച്ച് കേന്ദ്രം

ഈ വർഷത്തെ റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിന് നിശ്ചല ദൃശ്യം പ്രദർശിപ്പിക്കാൻ അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. ജാടായുപ്പാറ പ്രമേയമാക്കിയ നിശ്ചല ദൃശ്യം പ്രദർശിപ്പിക്കാൻ ജൂറി നേരത്തെ അനുമതി നൽകിയിരുന്നു. റിപ്പബ്ലിക്ക് ദിന പരേഡിൽ മുൻപ് 5 തവണ കേരളത്തിന് മെഡൽ ലഭിച്ചിട്ടുണ്ട്.

ജടായുപ്പാറയുടെ ഒരു വശത്തു നിന്നു നോക്കുമ്പോഴു ള്ള ദൃശ്യ മാതൃകയാണ് കേരളം ആദ്യം സമർപ്പിച്ചത്. ദൃശ്യത്തിന്റെ ആദ്യ മാതൃകയിൽ പ്രധാന കവാടത്തിൽ സ്ത്രീശാക്തീകരണത്തിന്റെ ലോഗോ ഉൾപ്പെടുത്തിയിരുന്നു.

ആദ്യം സമർപ്പിച്ച മാതൃകയിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ജൂറി ചില മാറ്റങ്ങൾ നിർദേശിച്ചു. സ്ത്രീശാക്തീകരണ ലോഗോ മാറ്റി ശങ്കരാചാര്യരുടെ ചിത്രം വയ്ക്കണമെന്നു ജൂറി നിർദേശിച്ചു. അതോടെ ശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും ചിത്രങ്ങൾ ചേർത്തു പുതിയ സ്കെച്ചുകൾ കേരളം നൽകി. തുടർന്ന് നിശ്ചല ദൃശ്യത്തിനൊപ്പമുള്ള സംഗീതം ചിട്ടപ്പെടുത്തുന്നതിന് കേരളത്തിന് ജൂറി അനുമതി നൽകിയിരുന്നു. എന്നാൽ അന്തിമ പട്ടിക പുറത്ത് വന്നപ്പോൾ കേരളം പട്ടികയിൽ ഇല്ല. ഇതാദ്യമായി അല്ല കേന്ദ്ര സർക്കാർ കേരളത്തിന് അനുമതി നിഷേധിക്കുന്നത്. മുൻപ് രണ്ട് തവണയും കേരളത്തിന് നിശ്ചല ദൃശ്യം പ്രദർശിപ്പിക്കാൻ ഉള്ള അനുമതി കേന്ദ്ര സർക്കാർ നിഷേധിച്ചിട്ടുണ്ട്. റിപ്പബ്ലിക്ക് ദിന പരേഡിലെ മികച്ച നിശ്ചല ദൃശ്യത്തിന് മുൻപ് 5 തവണ മെഡൽ ലഭിച്ച സംസ്ഥാനമാണ് കേരളം. കയർ എന്ന പ്രമേയത്തിലെ നിശ്ചലദൃശ്യവുമായാണ് കഴിഞ്ഞ വർഷം കേരളം റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here