നടി ആക്രമിക്കപ്പെട്ട കേസില്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുപ്പ് പൂർത്തിയായി. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ രഹസ്യമൊഴിയായി നൽകിയതായി ബാലചന്ദ്രകുമാർ പറഞ്ഞു.
51 പേജിലാണ് മൊഴി രേഖപ്പെടുത്തിയത്. കാര്യങ്ങൾ വെളിപ്പെടുത്താൻ താമസിച്ചതിന്റെ കാരണം കോടതിയെ അറിയിച്ചു. മുമ്പ് പുറത്തുവന്നതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് മൊഴി നൽകിയത്.
ദിലീപുമായി ഗൂഢാലോചന നടത്തിയ വി ഐ പി യെക്കുറിച്ച് പൊലീസിന് സൂചന നൽകിയിട്ടുണ്ട്. ഇനിയും കൂടുതൽ സാക്ഷികൾ സിനിമാ മേഖലയിൽ നിന്നുണ്ടാകും.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. കേസിൽ സാക്ഷിയായ ജിന്‍സനുമായുള്ള പൾസർ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു.
ബാലചന്ദ്ര കുമാറിനെ കണ്ടിട്ടുണ്ടെന്ന് പൾസർ സുനി. ദിലീപിന്റെ വീട്ടിൽ വച്ചും ഹോട്ടലിൽ വച്ചും കണ്ടിരുന്നുവെന്ന് സുനിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here