കേരളത്തിലെ മാധ്യമങ്ങൾ കോൺഗ്രസിന്റെ താല്പര്യങ്ങൾക്കായി ചെയ്യുന്ന വിടുവേല അതിന്റെ എല്ലാ സീമകളെയും ലംഘിക്കുന്നു; എം എ ബേബി

കേരളത്തിലെ മാധ്യമങ്ങൾ കോൺഗ്രസിന്റെ താല്പര്യങ്ങൾക്കായി ചെയ്യുന്ന വിടുവേല അതിന്റെ എല്ലാ സീമകളെയും ലംഘിക്കുകയാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി .ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനായ സഖാവ് ധീരജിനെ കോൺഗ്രസ് ഗുണ്ടകൾ കുത്തിക്കൊന്നതിൽ കോൺഗ്രസ് നേതാവ് സുധാകരൻ നടത്തുന്ന ന്യായീകരണങ്ങൾക്ക് ചില മാധ്യമങ്ങൾ കുഴലൂത്ത് നടത്തുകയാണെന്നും എം എ ബേബി ഫെയ്സ് ബുക്കില്‍ കുറിച്ചു.

എം എ ബേബിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം; 

കേരളത്തിലെ മാധ്യമങ്ങൾ കോൺഗ്രസിന്റെ താല്പര്യങ്ങൾക്കായി ചെയ്യുന്ന വിടുവേല അതിന്റെ എല്ലാ സീമകളെയും ലംഘിക്കുകയാണ്. ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകനായ സഖാവ് ധീരജിനെ കോൺഗ്രസ് ഗുണ്ടകൾ കുത്തിക്കൊന്നതിൽ കോൺഗ്രസ് നേതാവ് സുധാകരൻ നടത്തുന്ന ന്യായീകരണങ്ങൾക്ക് ചില മാധ്യമങ്ങൾ കുഴലൂത്ത് നടത്തുകയാണ്.

സഖാവ് ധീരജ് രക്തസാക്ഷിയായ ദിവസം തന്നെ, ഇത് ഇടുക്കിയിലെ സിപിഐ എം ൻറെ ഉൾപ്പാർട്ടി തർക്കത്തിൻറെ ഭാഗമാണെന്ന് സുധാകരന് പറയാൻ മാധ്യമങ്ങൾ അവസരം നല്കി. സുധാകരന്റെ നേരിട്ടുള്ള ഒരു അനുയായി നടത്തിയ കൊലപാതകത്തിന് ന്യായീകരണത്തിനുള്ള വേദി ഉണ്ടാക്കുകയാണ് മാധ്യമങ്ങൾ.

ഈ കൊലപാതകത്തിൽ ഇടതുപക്ഷ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ ഏതോ കോൺഗ്രസ് ഓഫീസിൻറെ ചില്ല് പൊട്ടി, ഏതോ കൊടിമരം കാണാനില്ല അപ്പോൾ നിങ്ങൾ ഇരുകക്ഷികളും ഒരേപോലെ അക്രമം നടത്തുകയല്ലേ എന്നാണ് വലതുപക്ഷത്തിനായി ഒരുവിഭാഗം മാധ്യമങ്ങൾ ചോദിക്കുന്നത്.

ഇരുന്ന് വാങ്ങിയ കൊലപാതകം എന്നാണ് ഇന്ന് സുധാകരൻ രക്തസാക്ഷിയെ അപമാനിക്കാൻ പറഞ്ഞത്. കൊല്ലപ്പെട്ട ഒരു വിദ്യാർത്ഥിയുടെ ചിത അണയും മുമ്പ് അപമാനിച്ച് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് സുധാകരൻ.

കേരളത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കാൻ ആർ എസ് എസും എസ് ഡി പി ഐയും ചേർന്നു നടത്തുന്ന ശ്രമത്തിൽ ആർ എസ് എസ് പക്ഷപാതിയായ കെ സുധാകരൻ കൂട്ടുകരാറിൽ പങ്കാളിയാവുകയാണ് .

കെ സുധാകരന്റെ അറിവോടെയാണ് ഈ കൊലപാതകം എന്ന് ഞാൻ സംശയിക്കുന്നു. ഈ കൊലപാതകം നടത്തിയവരെ അസന്നിഗ്ധമായഭാഷയിൽതള്ളിപ്പറയാൻ പോലും കോൺഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. അവരെ സംരക്ഷിക്കുകയും ന്യായീകരിക്കുകയുമാണ്

കെ സുധാകരനും അനുയായികളും. കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ഇത് അപരിചിതമായ ഒരു രീതിയാണ്.ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന, മതേതരവാദികളായ കോൺഗ്രസുകാർ കെസുധാകരന്റെയും സുധാകരന്റെ രക്ഷകർത്താവ് കെ സി വേണുഗോപാലിന്റെയും അപമാനകരമായ നേതൃത്വത്തിൻ കീഴിൽ തുടരണോ എന്ന് ഗൌരവമായി ആലോചിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here