യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവം; നാലംഗ സംഘം പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് വിദ്യാർത്ഥിയെ ജിപ്പിനുള്ളിലിട്ട് ക്രൂരമായി മർദിച്ച നാലംഗ സംഘം പൊലീസ് പിടിയിൽ. പ്രതികൾക്കെതിരെ വധശ്രമത്തിനും തട്ടി കൊണ്ട് പോകാൻ ശ്രമിച്ചതിനും കേസ് എടുത്തതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

മഞ്ച പേരുമല സ്വദേശി സുൽഫിക്കർ, ഇയാളുടെ അനുജൻ സുനീർ, പത്താംകല്ല് സ്വദേശികളായ ഷാജി, അയൂബ് എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

അഴിക്കോട് സ്വദേശി അബ്ദുൽ മാലികിനെ ബലമായി ജീപ്പിൽ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചതാണ് കേസ്.പത്താംകല്ല് സ്വദേശി സുൾഫിക്കറിന്‍റെ തണ്ണിമത്തൻ കട അടിച്ച് തകർത്തതിൽ പ്രതിയെന്ന് സംശയിച്ചാണ് മർദ്ദനം.

തന്നെ ആളുമാറിയാണ് സംഘം തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ചത് എന്ന് അബ്ദുൽ മാലിക്ക് പൊലീസിന് മൊ‍ഴി നൽകിയിട്ടുണ്ട്.എന്നാൽ എല്ലാവരും തമ്മിൽ പരസ്പരം അറിയുന്നവരാണെന്നാണ് പൊലീസ് പറയുന്നത്.

കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന.  ഇവർ അക്രമത്തിന് ഉപയോഗിച്ച
ബൊലേറോ ജീപ്പും പൊലീസ് പിടികൂടി.പ്രതികൾക്കെതിരെ വധശ്രമത്തിനും തട്ടി കൊണ്ട് പോകാൻ ശ്രമിച്ചതിനും കേസ് എടുത്തതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News