കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് കേസ് അന്വേഷിച്ചിരുന്ന മുൻ എസ്പി ഹരിശങ്കർ ഐപിഎസ്. ഇരയ്ക്ക് അനുകൂലമായ തെളിവുകളും മറ്റ് ഘടകങ്ങളും ഏറെയുണ്ടായിരുന്നതാണ്. ഇന്ത്യന്‍ നിയമചരിത്രത്തിലെ തന്നെ അത്ഭുതകരമായ വിധിയാണിത്. കേസില്‍ അപ്പീലിന് പോകണമെന്നും വിധി നിർഭാഗ്യകരമാണെന്നും ഹരിശങ്കർ കൈരളിന്യൂസിനോട് പ്രതികരിച്ചു.
ഇന്ത്യയിൽ തന്നെ വേറിട്ടു നിൽക്കുന്ന വിധിയാണിത്, കേസിൽ വ്യക്തമായ സാക്ഷികളും തെളിവുകളും ഉണ്ട് ഇരയുടെ മൊഴി തന്നെ പരിഗണിക്കാമെന്ന സുപ്രീംകോടതി വിധിയുള്ളപ്പോൾ തന്നെ ഇത്തരത്തിലുള്ള ഒരു വിധി ഞെട്ടലുണ്ടാക്കുന്നുവെന്നും കുറേക്കാലം മാനസിക പീഡനം അനുഭവിച്ചാണ് കന്യാസ്ത്രീ വിവരം പുറത്തു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചൂഷണം അനുഭവിച്ചവർ ആജീവനാന്തം നിശബ്ദത പാലിക്കണമെന്നാണോ കോടതി വിധി നൽകുന്ന സന്ദേശം?സമാന സാഹചര്യത്തിലുളളവർക്ക് എന്ത് സന്ദേശമാണ് വിധി നൽകുന്നത്
ബലാത്സംഗത്തിനിരയായ ആളുടെ മാനസികാവസ്ഥ പരിഗണിക്കാതെ വന്ന വിധിയാണിതെന്നും ഹരിശങ്കർ ചൂണ്ടിക്കാട്ടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here