കോഴിക്കോട് തൊണ്ടയാട് വാഹന യാത്രക്കാരന്‍റെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. താമരശ്ശേരി ഫോറസ്റ്റ് ആർ ആർ ടി ടീമിന്‍റെ നേതൃത്വത്തിലാണ് കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്.
ഇന്ന് രാവിലെയാണ് താമരശ്ശേരി ആര്‍ ആര്‍ ടി ടീമിന്റെ നേതൃത്വത്തിൽ കാട്ടുപന്നി ഒളിച്ചിരുന്ന ഇടം കണ്ടെത്തിയത്. ഇന്നലെ പന്നിയിടിച്ച് വാഹന യാത്രക്കാരൻ മരിച്ച പാലാഴി ജംഗ്ഷന് അരക്കിലോ മീറ്റർ മാറിയായിരുന്നു ഈ സ്ഥലം.
ആളുകൾ കൂടിയതോടെ പന്നി റോഡിന് സമീപത്തെ കലുങ്കിന് അടിയിലേക്ക് കയറി. ഇതോടെ പന്നിയെ ജീവനോടെ പിടികൂടാൻ പറ്റാത്ത അവസ്ഥയായി. ഇതിന് ശേഷമാണ് പന്നിയെ വെടിവെച്ചു കൊല്ലാൻ ലൈസൻസുള്ള ബാലൻ എന്ന വേട്ടക്കാരനെ എത്തിച്ചത്.
വെടിവയ്ക്കുന്നതിനിടെ ബാലനും പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. പന്നിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് കൊണ്ടു പോയി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here