ഗവൺമെന്റ് ലോ കോളേജിൽ കെ എസ് യു, യൂത്ത് കോൺഗ്രസ് അതിക്രമം

എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ കെ എസ് യു യൂത്ത് കോൺഗ്രസ് അതിക്രമം. ലോ കോളേജിലെ എസ് എഫ് ഐയുടെ കൊടി തോരണങ്ങളും ബാനറുകളും കെഎസ്യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു.

സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ റ്റിമ്പിൻ ദേവസ്വയെ പോലിസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിഴാച്ച രാത്രിയായിരുന്നു എറണാകുളം ലോ കോളേജ് ക്യാമ്പസിനകത്ത് കെ എസ് യു യൂത്ത് കോൺഗ്രസ് അതിക്രമം നടന്നത്.

രാത്രി ക്യാമ്പസിനകത്തേക്ക് അതിക്രമിച്ച് കയറി സംഘം എസ് എഫ് ഐ യുടെ കൊടി തോരണങ്ങളും ബാനറുകളും നശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്യമ്പസിനകത്ത് കെ എസ് യു അതിക്രമം തുടരുകയാണെന്നും.

മനപൂർവ്വം സംഘർഷം സൃഷ്ടിക്കാനാണ് ഇത്തരം അതിക്രമം നടത്തുന്നതെന്ന് എസ് എഫ് ഐ പ്രവർത്തകർ പറഞ്ഞു. സംഭവത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാൻ,  കൊച്ചി കോർപ്പറേഷൻ 30 വാർഡ് കോൺഗ്രസ്  കൗൺസിലർ റ്റിമ്പിൻ ദേവസ്വ എന്നിവരാണെന്നും എസ് എഫ് ഐ ആരോപിച്ചു.

അതിക്രമത്തിന് ശേഷം മനപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ പ്രതികൾ തന്നെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായാണ് വിവരം. സംഭവത്തിൽ എറണാകുളം സെൻട്രൽ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് പ്രതികൾ ഉപേക്ഷിച്ചെന്ന് സംശയിക്കുന്ന മദ്യകുപ്പിയും പോലിസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കോവിഡ് സാഹചര്യത്തിൽ ക്യാമ്പസ് അടച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here