ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി പി സി ജോര്‍ജ്

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കഴിഞ്ഞ ദിവസം കോടതി കുറ്റമുക്തനാക്കിയ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെ മോശക്കാരന്‍ ആക്കുന്നതിലൂടെ സഭയോടുള്ള വിശ്വാസം തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് മുന്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്.

അവരുടെ ലക്ഷ്യം നക്‌സലിസം വിജയിപ്പിക്കുകയായിരുന്നു. കേസിന്റെ വാദിഭാഗം ബ്ലാക്ക് മാസിന്റ ഭാഗമാണ്. എസ് പി ഹരിശങ്കറിന് സ്ഥാപിത താല്‍പര്യം ഉണ്ട്. മoത്തില്‍ വച്ച് മദ്യപിക്കുന്നത് ഉള്‍പ്പെടെ കണ്ടിട്ടുണ്ട്. അപ്പീല്‍ പോകുന്നത് സ്വാഭാവികമാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

ഫ്രാങ്കോ മുളക്കല്‍ മുന്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. തൃശൂരില്‍നിന്നാണ് ശനിയാഴ്ച രാവിലെ ഈരാറ്റുപേട്ടയിലെ പി.സി ജോര്‍ജിന്റെ വസതിയില്‍ ഫ്രാങ്കോ എത്തിയത്.

ഫ്രാങ്കോയുടെ കൈകള്‍ മുത്തി ഭാര്യയും ജോര്‍ജും അദ്ദേഹത്തെ സ്വീകരിച്ചു. കേസിന്റെ നാള്‍വഴികളില്‍ തന്നെ പിന്തുണച്ചതിനുള്ള നന്ദിയും പിന്തുണയും അറിയിക്കാനാണ് ഫ്രാങ്കോ എത്തിയത്. പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ പ്രതികരണവുമായി പി.സി ജോര്‍ജ് പ്രതികരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News