ധീരജ് കൊലപാതകം ; ന്യായീകരണ ശ്രമം തുടര്‍ന്ന് കോണ്‍ഗ്രസ്‌

ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കാന്‍ പോലും ഇനിയും തയാറാകാത്ത കോണ്‍ഗ്രസ്‌ നേതൃത്വം കൊലപാതകത്തിനെ ന്യായീകരിക്കാനുള്ള  ശ്രമം തുടരുകയാണ്‌. കൈരളി ടി.വി പുറത്ത്‌ വിട്ട പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന അഭിജിത്തിന്റെ പ്രതികരണത്തിന്റെ ഭാഗം മുറിച്ചു മാറ്റി തെറ്റിദ്ധാരണ പരത്താനുള്ള ശ്രമവും പ്രധാന നേതാക്കള്‍ തന്നെ നടത്തുന്നു. വലതുപക്ഷത്തിന്‌ സഹായമൊരുക്കുന്ന ചില മാധ്യമങ്ങളും ഈ നുണപ്രചരണം ഏറ്റു പിടിച്ചിട്ടുണ്ട്‌.

കെ.എസ്‌.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്ത്‌ കഴിഞ്ഞ ദിവസം തന്റെ ഫേസ്‌ബുക്ക്‌ പേജില്‍ പങ്കുവെച്ച ദൃശ്യം. കൈരളി ടി.വി സംപ്രേഷണം ചെയ്‌ത വാര്‍ത്തയുടെ 15 സെക്കന്റ്‌ മാത്രം മുറിച്ച്‌ മാറ്റിയായിരുന്നു പ്രചരണം.

ധീരജിനൊപ്പം പരുക്കേറ്റ്‌ ഇടുക്കി മെഡിക്കല്‍ കോളജ്‌ ഐ.സിയുവില്‍ ചികിത്സയില്‍ കഴിയുന്ന അഭിജിത്തിന്റെ വെളിപ്പെടുത്തലാണ്‌ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത്‌.

ഈ സംഭവത്തെക്കുറിച്ച്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനായ അഭിജിത്ത്‌ പറയുന്നത്‌ എന്താണ്‌ എന്ന്‌  നോക്കാം.

പുറത്ത്‌ നിന്നെത്തിയവര്‍ കോളജില്‍ നിന്നു പോകണം എന്നാവശ്യപ്പെട്ടതിന്റെ പേരില്‍ നിഖില്‍ പൈലിയും സംഘവും തന്നെയും അമലിനെയും കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇതിന്‌ ശേഷം ഓടിരക്ഷപ്പെടാനൊരുങ്ങിയ പ്രതികളെ തടഞ്ഞു നിര്‍ത്താന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കുന്നതിനിടയിലാണ്‌ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത്‌ എന്നാണ്‌ അഭിജിത്ത്‌ പറയുന്നത്‌.

എന്നാല്‍ ഓടിപ്പോകാന്‍ ശ്രമിച്ചവരെ എന്നു തുടങ്ങുന്ന ഭാഗം മാത്രം മുറിച്ച്‌ മാറ്റി ഫേസ്‌ബുക്കില്‍ കെ.എസ്‌.യു നേതാവ്‌ അഭിജിത്ത്‌ പ്രചരിപ്പിക്കുകയായിരുന്നു. കെ.എസ്‌.യുവിന്റെ അവകാശവാദ പ്രകാരം കുത്തി വീഴ്‌ത്തുന്നവരെ തടഞ്ഞു നിര്‍ത്താന്‍ പോലും എസ്‌.എഫ്‌.ഐക്കാര്‍ മുതിരരുത്‌. അങ്ങനെ ചെയ്‌തിട്ടാണ്‌ ധീരജിനെ കൊലപ്പെടുത്തിയത്‌ എന്നര്‍ഥം.

മുന്‍പ്‌ പേര്‌ മാറ്റി കൊവിഡ്‌ ടെസ്‌റ്റ്‌ നടത്തി നാട്ടുകാരെ കബളിപ്പിച്ച കുട്ടിനേതാവിന്റെ വാക്കുകള്‍ അതേപടി മുതിര്‍ന്ന നേതാക്കള്‍ ഏറ്റുപിടിച്ചു. ചില സി.പി.ഐ. എം വിരുദ്ധ മാധ്യമങ്ങളും കൂട്ടിന്‌ ചേര്‍ന്നു.കൊലപാതകത്തെ അപലപിക്കാന്‍ തയാറാകാതെ കൊല്ലപ്പെട്ട വിദ്യാര്‍ഥിയെ അക്രമകാരിയായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം നടത്തുന്ന നീക്കങ്ങളില്‍ ഒന്നു മാത്രമാണിത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News