പ്രത്യേക റിക്രൂട്ട്മെൻ്റിലൂടെ ആദിവാസി വിഭാഗത്തിൽപ്പെട്ട 700 പേർക്ക് സർക്കാർ സർവ്വീസിൽ നിയമനം നല്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. ശബരിമല വനാന്തരങ്ങളിലെ ആദിവാസി ഊരുകൾ മന്ത്രി സന്ദർശിച്ചു.
ശബരിമലയിൽ ക്യാമ്പ് ചെയ്ത് തീർത്ഥാടകരുടെ ക്ഷേമം ഉറപ്പാക്കിയ മന്ത്രി അയ്യപ്പൻ്റെ നാട്ടിലെ ആദിവാസി കുടുംബങ്ങളെയും തേടിയെത്തുകയായിരുന്നു. മന്ത്രി എത്തിയതാകട്ടെ എം.എൽ.എയും കളക്ടറെയും ഒപ്പം കൂട്ടി. പ്രത്യേക റിക്രൂട്ട്മെന്റിലൂടെ ആദിവാസി വിഭാഗത്തിൽപ്പെട്ട 700 പേർക്ക് സർക്കാർ സർവ്വീസിൽ നിയമനം നല്കുമെന്ന് മന്ത്രി പറഞ്ഞു. വനം, എക്സൈസ് ഡിപ്പാർട്ട്മെൻറുകളിലേക്കായിരിക്കും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനം നൽകുക
മൂഴിയാർ പവർഹൗസിനോടു ചേർന്നുള്ള വൈദ്യുതി വകുപ്പിൻ്റെ ക്വാർട്ടേഴ്‌സുകൾ ഉടൻ ഏറ്റെടുക്കും. ഈ കെട്ടിടങ്ങളിൽ നാടോടി വിഭാഗത്തെ പുനരധിവസിപ്പിക്കും. കൂടാതെ വൈദ്യുതി, വിദ്യാഭ്യാസം, എന്നിവ കൂടി കാര്യക്ഷമമാക്കാൻ മന്ത്രി നിർദേശം നൽകി. തദേശ ജനപ്രതിനിധികളും ,ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സന്ദർശക സംഘത്തിലുണ്ടായിരുന്നു.ഊരു നിവാസികളുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രിയും സംഘവും ഒടുവിൽ ഒപ്പം ഇരുന്ന് കഴിച്ചാണ് മടങ്ങിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here