തൃക്കാക്കര നഗരസഭയുടെ വൻ അഴിമതി പുറത്തുവന്നതിന് പിന്നാലെ ന്യായീകരണ വാദവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിടി തോമസിന്റെ സംസ്ക്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട എല്ലാ ചെലവും കോൺഗ്രസാണ് വഹിച്ചതെന്നും മറിച്ചെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. പിടി തോമസിന്റെ സംസ്ക്കാര ചടങ്ങ് വിവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പി ടി തോമസിന്‍റെ പൊതുദര്‍ശനത്തിനായി 1.17 ലക്ഷം രൂപയുടെ പൂക്കള്‍ നഗരസഭ ധൂര്‍ത്തടിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പി ടി തോമസിന്‍റെ സംസ്കാരത്തിന്‍റെ പേരില്‍ യുഡിഎഫ് ഭരിക്കുന്ന നഗരസഭ വന്‍ അഴിമതിയാണ് നടത്തിയതെന്നും നഗരസഭാ സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
തനിക്കായി ഒരു പൂവ് പോലും പറിക്കരുത്. തന്‍റെ ഭൗതിക ശരീരത്തില്‍ പുഷ്പ ചക്രം അര്‍പ്പിക്കരുത്. ഇതായിരുന്നു പി ടി തോമസിന്‍റെ അന്ത്യാഭിലാഷം. എന്നാല്‍ സ്വന്തം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന യുഡിഎഫിന്‍റെ തൃക്കാക്കര നഗരസഭ പി ടിക്ക് വേണ്ടി ഒരു പൂന്തോട്ടം തന്നെ അര്‍പ്പിച്ചുവെന്ന് വ്യക്തമാക്കുന്ന ലക്ഷങ്ങളുടെ കണക്കാണ് പുറത്തുവന്നത്. 1.17 ലക്ഷം രൂപയുടെ പൂക്കള്‍ വാങ്ങി നഗരസഭാ ധൂര്‍ത്തടിച്ചുവെന്ന് ചൂണ്ടിക്കാട്ടി 15ാം ഡിവിഷന്‍ കൗണ്‍സിലര്‍ പി സി മനൂപാണ് നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here