ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം തുടര്‍ച്ചയായ രണ്ടാം തവണയും റോബർട്ട് ലെവന്‍ഡോവ്സ്കി സ്വന്തമാക്കി. സലായെയും ലയണല്‍ മെസ്സിയെയും മറികടന്നാണ് ലെവന്‍ഡോവ്സ്കി ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്.
ഇതോടെ റൊണാൾഡോയുടെ രണ്ട് പുരസ്കാര നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് ലെവന്‍ഡോവ്സ്കിയും. അതേസമയം ബാഴ്സലോണയുടെ അലക്സിയ പുതിയസാണ് ലോകത്തെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
ചെൽസിയുടെ എഡ്വേർഡ് മെൻഡിയാണ് മികച്ച പുരുഷ ഗോൾ കീപ്പർ. ക്രിസ്റ്റീൻ എൻഡ്ലറെ മികച്ച വനിതാ ഗോൾ കീപ്പറായി തിരഞ്ഞെടുത്തു. അതേസമയം ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള ഉള്ള പുഷ്കാസ് പുരസ്കാരം ടോട്ടനം താരം എറിക് ലമേലയ സ്വന്തമാക്കി.
മികച്ച പരിശീലകരായി പുരുഷ ടീമുകളുടെ വിഭാഗത്തിൽ ചെൽസി മാനേജർ തോമസ് ടൂഷലും സ്ത്രീകളുടെ ഫുട്ബോളിൽ ചെൽസി പരിശീലക എമ്മ ഹെയ്സും തിരഞ്ഞെടുക്കപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here