കോട്ടയം അരുംകൊല ; 15 പേര്‍ കസ്റ്റഡിയിൽ

കോട്ടയം നഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ട സംഭവത്തിൽ പതിനഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിൽ അഞ്ചുപേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്.

ഷാൻ ബാബുവിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയത് കൊലപ്പെടുത്താൻ എന്നും പൊലീസ് പറയുന്നു.പിടിയിൽ ആയവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

കേരളത്തെ ആകെ ഞെട്ടിച്ച കൊലപാതകമാണ് ഇന്നലെ കോട്ടയത്ത് നടന്നത്. ഗുണ്ടാ മേധാവിത്വം ഉറപ്പിക്കാൻ വേണ്ടിയായിരുന്നു പ്രതി ജോമോൻ ഷാനെ കൊലപ്പെടുത്തിയത്. കേസിൽ 15 പേരാണ് പൊലീസ് കസ്റ്റഡിയിൽ
ഉള്ളത്. ഇതിൽ അഞ്ചു പേർ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരുമാണ്.

ബാക്കിയുള്ളവർ ഗുണ്ടാ സംഘത്തിൻ്റെ സഹായികൾ എന്നാണ് പൊലീസ് നൽകുന്ന സൂചന. താൻ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നായിരുന്നു
ജോമോൻ പൊലീസിന് ആദ്യം നൽകിയ മൊ‍ഴി. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് കൂടുതൽ പ്രതികളെ കണ്ടെത്തിയത്.

കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടിയാണ് ഷാനിനെ പ്രതികൾ വീട്ടിൽ നിന്ന് വിളിച്ചു ഇറക്കി കൊണ്ടുപോയതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഗുണ്ടകൾ കൊല്ലപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയ ഓട്ടോയും കസ്റ്റഡിയിൽ എടുത്തു.അതേസമയം ഷാൻ മരിച്ചത് തലച്ചോറിലെ രക്തസ്രാവം മൂലമെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌ മോർട്ടത്തിൽ കണ്ടെത്തിയതായി സൂചന.

ഷാനിൻ്റെ ശരീരത്തിന്റെ പിൻഭാഗത്തും അടിയേറ്റ നിരവധി പാടുകൾ ഉണ്ടെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇന്ന് ഷാന്റെ മൃതദേഹം സംസ്കരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News