കോൺഗ്രസ്സ് ദേശീയ തലത്തിലും കേരളത്തിലും ഹിന്ദുത്വ പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ നേതാക്കളെയെല്ലാം ദേശീയ നേതൃനിരയിൽ നിന്ന് ഒതുക്കിയെന്നും അതിൻ്റെ തുടർച്ചയാണ് കേരളത്തിലും കാണുന്നതെന്നും കോടിയേരി പറഞ്ഞു.
ഹിന്ദുക്കളാണ് ഭരിക്കേണ്ടതെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ എതിർക്കാത്തതെന്തെന്നും കോടിയേരി ചോദിച്ചു. ഹിന്ദുക്കളാണ് ഭരിക്കേണ്ടതെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം ദേശീയ തലത്തിൽ കോൺഗ്രസ്സിൻ്റെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.
ആർ എസ് എസ്സിന് അനുകൂലമായ ഈ നിലപാട് കോൺഗ്രസ്സ് ഹിന്ദുത്വ പാർട്ടിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ്. ന്യൂനപക്ഷ വിഭാഗക്കാരായ നേതാക്കളെയെല്ലാം ഒതുക്കിയെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
കേരളത്തിൽ സമുദായിക സമവാക്യം പാലിച്ചാണ് നേതൃത്വത്തെ തീരുമാനിക്കുന്നത് എന്നായിരുന്നു എല്ലാ കാലത്തും കോൺഗ്രസ്റ്റിൻ്റെ അവകാശവാദം. ഇപ്പോൾ അതിന് മാറ്റം വന്ന കാര്യമാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും കോടിയേരി പറഞ്ഞു.
കണ്ണൂരിൽ പാർട്ടി കോൺഗ്രസ്സ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.കോവിഡ് മാനദബങ്ങൾ പാലിച്ചുകൊണ്ട് നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ പാർട്ടി കോൺഗ്രസ് നടക്കുമെന്നും കോടിയേരി പറഞ്ഞു.
കേരളത്തിൽ ഗുണ്ടാ ലഹരി മാഫിയ സംഘക്കളെ അമർച്ച ചെയ്യാൻ ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും ക്രമസമാധാനം തകർന്നു എന്ന പ്രചരണം ദുഷ്ടലാക്കോട് കൂടി ഉള്ളതാണെന്നും കോടിയേരി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here