മലപ്പുറം കോട്ടക്കലിൽ ഹണിട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസിൽ സ്ത്രീ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘമാണ് അറസ്റ്റിലായത്.
മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയും ഡ്രൈവറുമായ യുവാവിനെ ഹണി ട്രാപ്പിൽ പ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. 45കാരിയായ കൊണ്ടോട്ടി സ്വദേശിനി ഫസീലയാണ് കേസിലെ ഒന്നാം പ്രതി.
ഹസീബ് ,റഹീം, നിസാമുദ്ദീൻ,ഷാഹുൽ , ഹമീദ് മംഗലം,നസറുദ്ദീൻ എന്നിവരാണ് മറ്റ് പ്രതികൾ. ഫസീല യുവാവിന്റെ ഫോണിലേക്ക് വിളിച്ചാണ് ബന്ധം സ്ഥാപിച്ചത് . പിന്നീട് നേരിൽ കാണണമെന്നാവശ്യപ്പെട്ട് യുവാവിനെ കോട്ടക്കലിലേക്ക് വിളിച്ചു വരുത്തി.
കാറിൽ സഞ്ചരിക്കുമ്പോൾ സംഘത്തിലെ മറ്റുള്ളവരെത്തി യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഫാസീലയോടൊപ്പമുള്ള വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം ആവശ്യപ്പെട്ടു.
തുടർന്നാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്. പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് കോട്ടക്കൽ എസ്.എച്ച്.ഒ എം.കെ.ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രതികളെ പിടികൂടിയത്.
തട്ടിപ്പ്സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായാണ് സൂചനയെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here