പിഎം കെയേഴ്‌സ്‌ ഫണ്ട് കേന്ദ്രം മുക്കിയോ? കൊവിഡ് വാക്‌സിൻ വികസിപ്പിക്കാൻ ചില്ലിക്കാശുപോലും ഫണ്ടിൽനിന്ന് വിനിയോഗിച്ചില്ല; വിവരാവകാശരേഖ പുറത്ത്

കൊവിഡ്‌ പ്രതിരോധത്തിനെന്ന പേരിൽ മോദി സർക്കാർ പ്രത്യേകമായി രൂപീകരിച്ച പിഎം കെയേഴ്‌സ്‌ ഫണ്ടിൽനിന്ന് ചില്ലിക്കാശുപോലും കൊവിഡ് വാക്‌സിൻ വികസിപ്പിക്കാൻ നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തി വിവരാവകാശരേഖ.

ലോകേഷ് ബത്രയുടെ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ആരോഗ്യമന്ത്രാലയത്തിന് ഇക്കാര്യം വെളിപ്പെടുത്തേണ്ടിവന്നത്..ഇതോടെ പി എം കെയർ ഫണ്ടിന്റെ വിശ്വാസ്യതയടക്കം കൂടുതൽ ചോദ്യം ചെയ്യപ്പെടുന്നു..

കൊവിഡ്- പ്രതിരോധത്തിന് പിഎം കെയേഴ്സില്‍നിന്ന് 3100 കോടി രൂപ അനുവദിക്കുമെന്നാണ് 2020 മെയ് 13-ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്..ഇതിൽ 100 കോടി രൂപ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറുടെ മേൽനോട്ടത്തിൽ വാക്സിൻ വികസിപ്പിക്കുന്നതിന് നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പി എം കെയറിൽ നിന്ന് ഒരു രൂപ പോലും വാക്സിൻ വികസിപ്പിക്കാൻ നല്കിയില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന് തുറന്നു സമ്മതിക്കേണ്ടി വന്നത്.

പിഎം കെയേഴ്‌സ് ഫണ്ടിന്റെ വിശദാംശം തേടി ലോകേഷ് ബത്ര നൽകിയ അപേക്ഷക്കാണ് മറുപടി നകിയത്..ജൂലൈ 16-നാണ് ബത്ര ആദ്യം അപേക്ഷ നൽകുന്നത്. എന്നാൽ വ്യക്തമായ മറുപടി കിട്ടിയില്ല.തുടർച്ചയായി അപ്പീല്‍ നൽകിയതോടെ വാക്‌സിൻ വികസിപ്പിക്കാൻ ഫണ്ട് നല്‍കിയിട്ടില്ലെന്ന് വെളിപ്പെടുത്തേണ്ടി വന്നു.

എന്നാൽ, പിഎം കെയേഴ്‌സ് ഫണ്ട് പൊതുമേഖലാ സ്ഥാപനമല്ലെന്നും കൂടുതൽ വിശദാംശം പറയാനാകില്ലെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. ജീവനക്കാരുടെ ശമ്പളത്തിൽനിന്നടക്കം കോടിക്കണക്കിന് രൂപയാണ് കേന്ദ്രം പിഎം കെയേഴ്സിലേക്ക് സമാഹരിച്ചത്. ഇതോടെ പി എം കെയർ ഫണ്ട് ഈ രൂപീകരിച്ചത് എന്തിനെന്ന ചോദ്യം കൂടുതൽ ശക്തമാകുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News