പി എം എ സലാമിന്റെ ശബ്ദരേഖ കോലീബി സഖ്യത്തിന്റെ തെളിവെന്ന് സി പി ഐ എം. കോഴിക്കോട് യുഡിഎഫ് വിജയിച്ച മണ്ഡലങ്ങളില്‍ ബി.ജെ.പി. വോട്ടുകള്‍ കുറഞ്ഞിരുന്നു.
യുഡിഎഫ് ബി.ജെ.പി വോട്ട് കച്ചവടം നടന്നുവെന്നാണ് സലാമിന്റെ പ്രസ്താവന തെളിയിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്നവകാശപ്പെടുന്ന ലീഗിന്റെ ഇരട്ടത്താപ്പാണ് പുറത്ത് വന്നത്.
ഇസ്ലാം മതവിശ്വാസികള്‍ ഉള്‍പ്പെടെ എലാവരും മുസ്ലീം ലീഗിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്നും സി.പി.ഐ.എം. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
ലീഗ് ജനറൽ സെക്രട്ടറി പി. എം. എ സലാമിന്റെ ശബ്ദരേഖ കൈരളി ന്യൂസ്പുറത്ത് വിട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകാലത്തേതാണ് സംഭാഷണം.തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് വാങ്ങും. ബിജെപിക്കാരെ നേരിൽ പോയി കാണാൻ തയ്യാറെന്നും സലാം പറയുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ പ്രാദേശിക ലീഗ് നേതാവുമായി ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം സംസാരിക്കുന്ന ശബ്ദരേഖയാണ് കൈരളിന്യൂസ് പുറത്ത് വിട്ടത്.
വോട്ട് നേടലാണ് ലക്ഷ്യം. അതിനായി ബി.ജെ.പി. ക്കാരുമായി സംസാരിക്കാൻ തയ്യാറാണ്. ബൂത്ത്, മണ്ഡലം കമ്മിറ്റികൾ അറിയാതെ താൻ നേരിട്ട് സംസാരിക്കാമെന്നും സലാം പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here