വികസനമാണ് ലക്ഷ്യം, വിവാദങ്ങളല്ലായെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വികസനമാണ് ലക്ഷ്യം, വിവാദങ്ങളല്ലായെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രവുമായി ചേര്‍ന്ന് ഒരുമിച്ച് മുന്നോട്ടു പോകും. കുതിരാന്‍ ടണല്‍ തുറക്കുന്നത് സംബന്ധിച്ചുള്ള വിവാദ പ്രശ്‌നങ്ങള്‍ക്ക് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം ടണല്‍ തുറക്കാനായി ചര്‍ച്ച നടത്തിയെന്നും പുരോഗതികള്‍ വിലയിരുത്തിയെന്നും ടോള്‍ പിരിവ് ഉണ്ടാകും എന്ന വാര്‍ത്ത തുടര്‍ച്ചയായി വന്നത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

രണ്ടാം ടണല്‍ ട്രാഫിക് ഡൈവേര്‍ഷന് വേണ്ടി മാത്രമാണ് തുറക്കുന്നതെന്നും ടോള്‍ പിരിവ് ഉണ്ടാകില്ലായെന്നും അത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. NHAI ഏകപക്ഷീയമായ വരുന്ന വാര്‍ത്ത കൊടുക്കുന്നത് തിരുത്തണം. പൂര്‍ണമായി ദേശീയ പാത അതോറിറ്റി ഏകപക്ഷീയ തീരുമാനം എടുക്കുന്നുവെന്നും പക്ഷേ സംസ്ഥാന സര്‍ക്കാര്‍ അതേ രീതിയില്‍ അല്ല പ്രതികരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ സമീപനം അത് അല്ല. വികസന പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് മുന്നോട്ടു പോകാന്‍ ആണ് തീരുമാനം. ഇത്തരം കാര്യങ്ങളില്‍ ദേശീയ പാത അതോറിറ്റി സംസ്ഥാന സര്‍ക്കാരുമായി കൂടി ആലോചിക്കുന്നത് നല്ലതാണെന്നും ജനങ്ങള്‍ക്ക് കൂടി എല്ലാം ബോധ്യപ്പെടേണ്ടത് ഉണ്ടെന്നും അതിനാല്‍ തന്നെ ഏകപക്ഷീയ തീരുമാനം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

ഇത് ഒരു നാടിന്ന് വേണ്ടിയാണെന്നും NHAI ചര്‍ച്ച ചെയ്തില്ല എന്ന് NHAI അധികൃതര്‍ സമ്മതിച്ചുവെന്നും ഇന്ന് ഉച്ചയ്ക് 12 മണിക്ക് ടണല്‍ ഭാഗികമായി തുറക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് മാധ്യങ്ങളോട് പറഞ്ഞു.

അതേസമയം ദേശീയ പാത അതോറിറ്റി ഏകപക്ഷീയമായ തീരുമാനം എടുക്കുന്നത് ശരിയല്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞിരുന്നു. ഇന്ന് ഉച്ചയ്ക് 12 മണിക്ക് ടണല്‍ ഭാഗികമായി തുറക്കുമെന്നും ടോള്‍ പിരിവ് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

എന്ത് തീരുമാനം എടുത്താലും അത് കളക്ടര്‍, എംഎല്‍എ മാരെ അറിയിക്കണമെന്നും കരാര്‍ വ്യവസ്ഥകള്‍ വച്ച് അത് അംഗീകരിക്കാനാവില്ലെന്നും തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ചെറിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കൊണ്ടാണ് വഴി തിരിച്ചു വിടാനാനാണ് ടണല്‍ തുറക്കുന്നതെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ല എന്ന് NHAI പറയുന്നുവെന്നും മന്ത്രി അറിയിച്ചു.

ദേശിയ പാതയുമായി വരുന്ന പാചക വാതകം അടക്കം കൊണ്ട് പോകാനുള്ള വഴിയാണ് ഇതെന്നും അതിന്റെ സുരക്ഷ പൂര്‍ണമായി ദേശീയ പാത അതോറിറ്റിക്കാണെന്നും മന്ത്രി കെ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News