കെ റെയിൽ സർവ്വെക്കെതിരെ കോടതിയെ സമീപിച്ച ഭൂഉടമകളുടെ ഭൂമിയിൽ സർവ്വെ നടത്തുന്നത് ഹൈക്കോടതി താൽകാലികമായി തടഞ്ഞു. ഫെബ്രുവരി ഏഴ് വരെയാണ് തടഞ്ഞത്. സർവ്വെക്കെതിരെയുള്ള ഏതാനും ഹർജികൾ പരിഗണിച്ചാണ് സിംഗിൾ ബഞ്ചിൻ്റെ നിർദ്ദേശം. ഹർജികൾ അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും.
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകി എന്ന് സംസ്ഥാന സർക്കാർ വാദത്തിനിടെ ഹൈക്കോടതിയെ അറിയിച്ചു. ഏരിയൽ സർവ്വെയുടെ അടിസ്ഥാനത്തിലാണ് ഡി പി ആർ തയ്യാറാക്കിയത് എന്ന് സർക്കാർ വ്യക്തമാക്കി. സാമൂഹ്യാഘാത പഠനത്തിനായുള്ള സർവ്വെയാണ് ഇപ്പോൾ പുരോഗമിക്കുന്നത് . സർവ്വെക്കല്ലുകൾ പിഴുത് മാറ്റി റീത്ത് വച്ച സംഭവത്തിൽ ഉചിതമായ നിയമ നടപടികൾ സർക്കാരിന് സ്വീകരിക്കാമെന്ന് കോടതി പറഞ്ഞു.
അതേസമയം, ഡി പി ആർ പരിശോധിച്ച് വരുകയാണെന്നും അതിന് ശേഷം കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുക്കുമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here