മുംബൈയിൽ രണ്ടുവർഷത്തോളമായി വീട്ടിൽ ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടിയാണ് വിവരം തുറന്ന് പറഞ്ഞതിനെ തുടർന്ന് പുറത്തറിയുന്നത്. പതിനാറുകാരിയായ പെൺകുട്ടിയെ പിതാവും സഹോദരനുമായിരുന്നു രണ്ടു വർഷമായി ബലാത്സംഗം ചെയ്തിരുന്നത്. പത്താംക്ലാസ് വിദ്യാർഥിനിക്കുനേരെയായിരുന്നു ഈ കൊടുംക്രൂരത.
സ്കൂൾ പ്രിൻസിപ്പലിനോടും അധ്യാപികയോടും പെൺകുട്ടി ബലാത്സംഗ വിവരം തുറന്നുപറഞ്ഞതോടെയാണ് പരാതിക്കൊടുവിൽ പിതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തത് സ്കൂൾ അധികൃതർ സന്നദ്ധസംഘടനയെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കി.
നാൽപ്പത്തിമൂന്നുകാരനായ പിതാവാണ് 2019 ജനുവരിയിൽ കുട്ടിയെ ആദ്യം ബലാത്സംഗത്തിന് വിധേയമാക്കിയത്. പെൺകുട്ടി ഒറ്റയ്ക്ക് കിടന്നുറങ്ങിയ സമയത്തായിരുന്നു ലൈംഗികമായി പീഡിപ്പിച്ചത്. പിന്നീടാണ് ഇരുപതുകാരനായ സഹോദരനും അതേ മാസം തന്നെ പെൺകുട്ടിയെ ബലാത്സംഗത്തിന് വിധേയമാക്കിയത്. തുടർന്ന് ഇരുവരും പെൺകുട്ടിയെ തുടർച്ചയായി ബലാത്സംഗം ചെയ്തിരുന്നതായാണ് പെൺകുട്ടിയുടെ മൊഴി.
അനിയത്തിയെ ഉപദ്രവിക്കുമോയെന്ന ഭയംമൂലമാണ് ഇത്രയും കാലം ബലാത്സംഗവിവരം പുറത്ത് പറയാതിരുന്നതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പുകൾ പ്രകാരവും ക്രിമിനൽ വകുപ്പുകൾ പ്രകാരവും പോലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത പിതാവും സഹോദരനും കുറ്റം സമ്മതിച്ചതായും. പോലീസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here