യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് പറഞ്ഞിട്ടില്ല: പ്രിയങ്ക ഗാന്ധി

യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് പറഞ്ഞില്ലെന്ന് പ്രിയങ്ക ഗാന്ധി. പരാമര്‍ശം തെറ്റായ രീതിയില്‍ വ്യഖ്യാനിച്ചെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഒഴികെ ഏതു പാര്‍ട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

യൂപിയില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന സൂചനകള്‍ പുറത്ത് വരുന്നതിനിടെയാണ് വിശദീകരണവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയാണ് താനെന്നും അതിനാലാണ് സംസ്ഥാനത്തെങ്ങും തന്റെ മുഖമല്ലേ കാണുന്നത് എന്ന് കഴിഞ്ഞ ദിവസം ചോദിച്ചതെന്നും പ്രിയങ്ക പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് ഉറപ്പിച്ച് പറയാനും പ്രിയങ്ക ഗാന്ധി തയ്യാറായില്ല. നിലവില്‍ പാര്‍ട്ടിയുടെ യുപിയിലെ ഉത്തരവാദിത്തമാണ് തനിക്കുള്ളതെന്നും അത് നിറവേറ്റാനാണ് ശ്രമിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി. അതെ സമയം തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ഒഴികെ ഏതു പാര്‍ട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

സമാജ്‌വാദി പാര്‍ട്ടിയുടേയും ബിജെപിയുടേയും ഒരേ രാഷ്ട്രീയമാണെന്നും പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. നിലവില്‍ യുപി തിരഞ്ഞെടുപ്പില്‍ സജീവ സാനിധ്യമാകാന്‍ സാധിക്കാത്ത കോണ്‍ഗ്രസിന് പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം തിരഞ്ഞെടുപ്പില്‍ മുന്‍പന്തിയിലേക്ക് വരാനുള്ള അവസരമാണെന്നാണ് രാഷ്ട്രീയ നിരീവക്ഷകര്‍ വ്യക്തമാക്കുന്നത്..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News