ധീരജ് വധക്കേസ്; ഒന്നും രണ്ടും പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കി

ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ഒന്നും രണ്ടും പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കി.

ഒന്നാം പ്രതി യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി, രണ്ടാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ ജെറിന്‍ ജോജോ എന്നിവരെയാണ് മുട്ടം ജില്ലാക്കോടതിയില്‍ ഹാജരാക്കിയത്.

കേസിലെ നിര്‍ണായക തെളിവായ ധീരജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇരുവരുടെയും കസ്റ്റഡി അപേക്ഷ ദീര്‍ഘിപ്പിക്കണമെന്നായിരുന്നു പോലീസ് ആവശ്യം. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥതലവന് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ കഴിയാതെ വന്നതോടെ ആവശ്യം പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.

ഒന്നാം പ്രതിയെ കാറില്‍ രക്ഷപെടാന്‍ സഹായിച്ച കേസിലെ നാലും ആറും പ്രതികളുടെ കസ്റ്റഡി അപേക്ഷയും തിങ്കളാഴ്ച പരിഗണിക്കും. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പീരുമേട് സബ്ജയിലിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News