സ്വര്‍ണാഭരണം തട്ടിയെടുക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തി അലമാരയില്‍ അടച്ചു; അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍

സ്വര്‍ണാഭരണം തട്ടിയെടുക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തി ഇരുമ്പ് അലമാരയില്‍ അടച്ചു. അയല്‍വാസിയായ സ്ത്രീയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കന്യാകുമാരി ജില്ലയില്‍ കടിയപ്പട്ടണത്തിനു സമീപമാണ് സംഭവം.

കടിയപ്പട്ടണം മത്സ്യബന്ധന ഗ്രാമത്തില്‍ ജോണ്‍ റിച്ചാര്‍ഡ്, സഹായ സില്‍ജ ദമ്പതികളുടെ മകന്‍ ജോഹന്‍ ഋഷിയെയാണ് അയല്‍വാസിയായ സ്ത്രീ കൊലപെടുത്തിയത്. വീടിനു പുറത്തു കളിച്ച്ു കൊണ്ടിരുന്ന കുട്ടിയെ പെട്ടന്ന് കാണാതാവുകയായിരുന്നു.

പരിസരത്തു തിരഞ്ഞു കണ്ടുകിട്ടാതായപ്പോള്‍ മണവാളകുറിച്ചി പൊലീസില്‍ പരാതി നല്‍കി. സംശയത്തിന്റെ പേരില്‍ അയല്‍വാസിയായ ഫാത്തിമ എന്ന സ്ത്രീയെ പൊലിസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ഇതിനിടയില്‍ ജനങ്ങള്‍ ഇവരുടെ വീട് പരിശോധിച്ചപ്പോള്‍ വീടിനുള്ളില്‍ ഇരുമ്പ് അലമാരക്കുള്ളില്‍ വായില്‍ തുണി തിരുകിയ നിലയില്‍ കുട്ടിയെ കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.

ഫാത്തിമയെ പൊലിസ് അറെസ്റ്റ് ചെയ്തു. കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരരണം തട്ടിയെടുക്കാനായിരുന്നു ക്രുരമായ കൊലപാതകം. പ്രതി ഫാത്തിമ പൊലീസ് കസ്റ്റഡിയില്‍ ആണ്. ഇതിനിടയില്‍ നാട്ടുകാര്‍ ഫാത്തിമയുടെ വീട് തകര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News