കഴിഞ്ഞ ദിവസമാണ് തോട്ടത്തിൽ കളിച്ചുകൊണ്ട് നിന്ന ഗ്രാമീണരേ ഓടിക്കാൻ ബീഹാർ ടുറിസം മന്ത്രിയുടെ മകൻ വെടിയുതിർത്തത്. കളിസ്ഥലത്തേക്ക് വാഹനത്തിലെത്തിയ മന്ത്രി പുത്രനും കൂട്ടുകാരും ദണ്ടുകളുമായി കുട്ടികളെ ആക്രമിക്കുകയും മന്ത്രി പുത്രൻ തോക്കിന്റെ പത്തി കൊണ്ട് കുട്ടികളെ അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് വെടിയുതിർത്ത സംഭവത്തിൽ പ്രകോപിതരായാ നാട്ടുകാർ ടൂറിസം മന്ത്രിയുടെ മകനെ മർദിച്ചത്. ബിജെപി നേതാവും മന്ത്രിയുമായ നാരായൺ പ്രസാദിന്റെ മകനായ ബബ്ലുകുമാറിനാണ് മർദനമേറ്റത്. ഹരാദിയ കൊയേരി തോല ഗ്രാമത്തിലാണ് സംഭവം. തോട്ടത്തിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ട മന്ത്രി പുത്രനും കൂട്ടാളികളും ഇവരെ വഴക്ക് പറയുകയും ഭയപ്പെടുത്താനായി ആകാശത്തേക്ക് വെടിവെക്കുകയുമായിരുന്നു.തുടർന്ന് ഡണ്ടുകൾ ഉപയോഗിച്ച് കുട്ടികളെ മർദ്ധിൽക്കുകയും ചെയ്തു. യന്ന കുട്ടികൾ ചിതറി ഓടുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ ഒരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ഇത് ചോദിക്കാൻ ചെന്ന ആളുകളെ ഇവർ തർക്കിക്കുകയും അത് കൈയാങ്കളിയിൽ അവസാനിക്കുകയും ചെയ്‌തെന്നുമാണ് നാട്ടുകാർ പറയുന്നത്.
എന്നാൽ തന്റെ മകൻ തോട്ടത്തിലെ കയ്യേറ്റത്തെക്കുറിച്ച് അറിഞ്ഞയുടൻ സംഭവസ്ഥലത്തുകയും അവിടെ വെച്ച് നാട്ടുകാർ ആക്രമിക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. ലൈസൻസുള്ള തോക്കുകൾ കവർന്നെടുക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്‌തു. മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ബബ്ലുകുമാറിന കൂടാതെ അമ്മാവൻ ഹരേന്ദ്രപ്രസാദ്, മാനേജർ വിജയ് സാ, സുഹൃത്തുക്കൾ എന്നിവർക്കും മർദനമേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ കഴിയുകയാണ്. ക്രമസമാധാനപാലനത്തിനായി പ്രദേശത്ത് കനത്ത പൊലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും എസ്.പി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here