എസ് ശശിയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു

എസ്. ശശിയുടെ നിര്യാണത്തില്‍ മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു

എസ് ശശിയുടെ നിര്യാണത്തില്‍ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടി അനുശോചനം രേഖപ്പെടുത്തി. ഇ എം എസിന്റെ മകനായ എസ് ശശി എക്കാലവും സി പി ഐ എമ്മിനൊപ്പം ഉറച്ചു നിന്ന് പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി അറിയിച്ചു.

എസ് ശശിയുടെ നിര്യാണത്തില്‍ മന്ത്രി സജി ചെറിയാന്‍ അനുശോചിച്ചു.

ഇ. എം.എസിന്റെ മകന്‍ എസ്.ശശിയുടെ നിര്യാണത്തില്‍ ഫിഷറീസ്, സാംസ്‌ക്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം അറിയിച്ചു.

ഇ. എം.എസിന്റെ ആദര്‍ശങ്ങളും ലാളിത്യജീവിതവും പിന്തുടര്‍ന്ന ജീവിതമാണ് എസ്.ശശിയുടേത് എന്നദ്ദേഹം സ്മരിച്ചു. ദേശാഭിമാനിയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ ആത്മാര്‍ത്ഥമായും കാര്യക്ഷമമായും നിര്‍വഹിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി അറിയിച്ചു.

എസ് ശശിയുടെ നിര്യാണത്തില്‍ എ വിജയരാഘവന്‍ അനുശോചിച്ചു

‘സഖാവ് ഇ എം എസ്സിന്റെ മകന്‍ എസ് ശശിയുടെ ആകസ്മിക നിര്യാണം അതീവ ദുഃഖാകുലമാണ്. ഇ എം എസ്സിനൊപ്പം ശശി ഡല്‍ഹിയില്‍ കഴിയുമ്പോഴും പിന്നീട് ദേശാഭിമാനിയില്‍ ചീഫ് അക്കൗണ്ട്സ് മാനേജരായി പ്രവര്‍ത്തിക്കുമ്പോഴും ഗാഢമായ ഹൃദയബന്ധം സൂക്ഷിച്ചിരുന്നു. ദേശാഭിമാനിയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിച്ച ശശി എക്കാലവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതിവിഗതികള്‍ക്കൊപ്പം സഞ്ചരിച്ച സഖാവാണ്. ശശിയുടെ കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News