അഭിമുഖം പരിശോധിക്കാതെ എങ്ങനെ വിധി വന്നു? ഉമ്മന്‍ചാണ്ടിക്കെതിരെ വി എസ് അപ്പീലിന്‌

അപകീര്‍ത്തി കേസില്‍ ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നല്‍കണമെന്ന കോടതി വിധിക്കെതിരെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അപ്പീലിന്. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ഹാജരാക്കാതെയാണ് ഉമ്മന്‍ചാണ്ടി അനുകൂല വിധി സംമ്പാദിച്ചതെന്ന് ചൂണ്ടികാട്ടിയാവും അപ്പീല്‍ നല്‍കുക. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിഎസ് നടത്തിയ പരാമര്‍ശത്തില്‍ ആണ് വിഎസ് പിഴയടക്കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സമ്പ് കോടതി വിധിച്ചത്

2013 ഓഗസ്തില്‍ ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള വിഎസ്സിന്റെ അഴിമതി ആരോപണം ഉന്നയിച്ചത്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും ബന്ധുക്കളും അഴിമതി പണം കൈപറ്റിയെന്നായിരുന്നു വിഎസിന്റെ ആരോപണം. ഇതേ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി ഫയല്‍ ചെയ്ത കേസിലാണ് വിഎസിനെതിരെ തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സമ്പ് കോടതി പിഴയടക്കാന്‍ വിധിച്ചത്.

10 ലക്ഷം രൂപയും ആറ് ശതമാനം പലിശയും അടക്കം 10,10000 രൂപ പിഴയടക്കാന്‍ ആണ് കോടതി ഉത്തരവ്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിധി വന്നതെങ്കിലും വി എസ് കോവിഡ് മുക്തനായതിന് ശേഷം വാര്‍ത്തമാധ്യമങ്ങള്‍ ഇന്നാണ് വാര്‍ത്ത നല്‍കിയത്.കേസില്‍ പ്രധാന സാക്ഷിയായ മാധ്യമ പ്രവര്‍ത്തകനെ വിസ്തരിക്കുകയോ, അപകീര്‍ത്തികരം എന്ന് ആരോപിക്കപ്പെടുന്ന ദൃശ്യം കോടതിയില്‍ വിളിച്ച് വരുത്തി പരിശോധിക്കുകയോ ചെയ്തിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ ഉണ്ടായ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് വിഎസിന്റെ തീരുമാനം തീരുമാനം. അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് വിഎസിന്റെ അഭിഭാഷകനായ ചെറിന്ന്യൂര്‍ ശശിധരന്‍ നായര്‍ കൈരളി ന്യൂസിനോട് പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News