കോൺഗ്രസ് പ്രമുഖ നേതാവ് ആർപിഎൻ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്; വൻ തിരിച്ചടി

ഉത്തരപ്രദേശിൽ കോൺഗ്രസിന് വൻ തിരിച്ചടി. മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിലെ പ്രമുഖ നേതാവുമായ ആർപിഎൻ സിങ് കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നു. കോണ്ഗ്രസ് താരപ്രചാരകരുടെ പട്ടികയിൽ ഉണ്ടായിരുന്ന നേതാവാണ് ആർപിഎൻ സിങ്.

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കികൊണ്ടാണ് മുന്‍ കേന്ദ്ര മന്ത്രിയും കോൺഗ്രസിലെ പ്രമുഖ നേതാവുമായ സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തിറക്കിയ താരപ്രചാരകരുടെ പട്ടികയിലുള്ള ആര്‍പിഎന്‍ സിങ്ങിനെയും ഉൾപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച രാജിക്കത്ത് ആര്‍പിഎന്‍ സിങ് ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇന്ന് ഈ സമയത്ത് നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്റെ രൂപീകരണം നാം ആഘോഷിക്കുകയാണ്. ഞാന്‍ എന്റെ രാഷ്ട്രീയ യാത്രയില്‍ പുതിയ അദ്ധ്യായം ആരംഭിക്കുന്നു എന്നാണ് സോണിയ ഗാന്ധികയച്ച രാജിക്കത്തിൽ അദ്ദേഹം എഴുതിയത്.ഇതിന് പിന്നാലെയാണ് ആർപിഎൻ സിങ്ബിജെപിയിൽ ചേർന്നത്.

ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ ഏറ്റവും പ്രമുഖ നേതാക്കളിൽ ഒരാളും ജാർഖണ്ഡ‌ിന്റെ ചുമതലക്കാരനുമായിരുന്നു ആര്‍പിഎന്‍ സിംഗിന്റെ രാജി കോണ്ഗ്രസിന് വലിയ തിരിച്ചടി തന്നെയാകും തെരഞ്ഞെടുപ്പിൽ ഉണ്ടാവുക.

അതേ സമയം ഖുഷിനഗറിലെ പദ്രൗണ നിയമസഭാ സീറ്റില്‍ സ്വാമി പ്രസാദ് മൗര്യയ്ക്കെതിരെ ആര്‍പിഎന്‍ സിങ്ങിനെ മത്സരിപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകൾ. യോഗി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന മൗര്യ അടുത്തിടെയാണ് അനുയായികള്‍ക്കൊപ്പം ബിജെപി വിട്ട് എസ്പിയില്‍ ചേര്‍ന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here