കമ്മ്യൂണിസ്‌റ്റ് ആചാര്യൻ ഇ എം എസിന്റെ മകൻ എസ് ശശിക്ക് മഹാനഗരം കണ്ണീരോടെ വിട നൽകി. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുംബൈ വിക്രോളി ടാഗോർ നഗർ ശ്‌മശാനത്തിൽ നടന്ന സംസ്കാര ചടങ്ങുകളിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
കഴിഞ്ഞ ദിവസമാണ് ദേശാഭിമാനി ചീഫ് എക്കൗണ്ട്സ് മാനേജരായിരുന്ന ശശി മുംബൈയിലുള്ള മകള്‍ അപര്‍ണയുടെ വീട്ടില്‍വച്ച് കുഴഞ്ഞുവീണത്. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
തിരുവനന്തപുരം ജനറല്‍ മാനേജര്‍ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.
കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമത വഹിച്ചിരുന്നു. 2000ല്‍ തൃശൂരില്‍ ദേശാഭിമാനി യൂണിറ്റ് ആരംഭിച്ചതിനുശേഷം തൃശൂരിലേക്ക് താമസം മാറ്റി. ഇ എം എസിനൊപ്പം ഏറെക്കാലം ദല്‍ഹിയിലായിരുന്നു താമസം. സിപിഐ എം ദേശാഭിമാനി മാനേജ്മെന്റ് ബ്രാഞ്ച് അംഗമായിരുന്നു.
ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെ എസ് ഗിരിജയാണ് ഭാര്യ. അമ്മ പരേതയായ ആര്യ അന്തര്‍ജനം. മക്കള്‍: അനുപമ ശശി (തോഷിബ, ഡല്‍ഹി), അപര്‍ണ ശശി (ടിസിഎസ്, മുംബൈ). മരുമക്കള്‍: എ എം ജിഗീഷ് (ദി ഹിന്ദു, സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഡല്‍ഹി), രാജേഷ് ജെ വര്‍മ (ഗോദ്റേജ് കമ്പനി മെക്കാനിക്കല്‍ എന്‍ജിനിയര്‍, മുംബൈ).
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here