ഗുലാം നബി ആസാദിന് പത്മഭൂഷണ്‍ നല്‍കിയതിന് പിന്നാലെ കോൺഗ്രസിനെ പരിഹസിച്ച്
കപില്‍ സിബല്‍.
രാജ്യം അംഗീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലാത്തത് വിരോധാഭാസം; ഗുലാം നബി ആസാദിന്റെ പത്മ അവാര്‍ഡില്‍ മുതിർന്ന കോൺഗ്രസ് നേതാവ് കപില്‍ സിബല്‍.രാജ്യം അംഗീകരിച്ച മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായ ഗുലാം നബി ആസാദിന്റെ സേവനത്തെ കോണ്‍ഗ്രസിന് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.‘ഗുലാം നബി ആസാദിന് പദ്മ ഭൂഷണ്‍ ലഭിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ ഭായ്ജാന്‍.
പൊതുജീവിതത്തിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ രാജ്യം അംഗീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണ്,’ കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.
Ghulam Nabi Azad conferred Padam Bhushan Congratulations bhaijan Ironic that the Congress doesn’t need his services when the nation recognises his contributions to public life
Ghulam Nabi Azad conferred Padam Bhushan
Congratulations bhaijan
Ironic that the Congress doesn’t need his services when the nation recognises his contributions to public life
— Kapil Sibal (@KapilSibal) January 26, 2022
ശാന്തി സമ്മേളന്‍ എന്ന പേരില്‍ ജമ്മുവില്‍ വിളിച്ച വിമതയോഗത്തിലാണ് ഗുലാംനബി ആസാദ്, രാജ്യസഭാ ഉപനേതാവ് ആനന്ദ് ശര്‍മ, മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍, ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ, യു.പി പി.സി.സി അധ്യക്ഷനായിരുന്ന രാജ് ബബ്ബര്‍, വിവേക് തന്‍ഖ തുടങ്ങിയവര്‍ കോണ്‍ഗ്രസിന്റെ നിലവിലെ പ്രശ്‌നങ്ങളെ ചോദ്യം ചെയ്തിരുന്നത്.
കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പത്മ പുരസ്‌കാരം സ്വീകരിച്ചതില്‍ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ജയറാം രമേശ് രംഗത്ത് വന്നിരുന്നു .പുരസ്‌കാരം നിരസിച്ച പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ അദ്ദേഹം അഭിനന്ദിച്ചു.‘ബുദ്ധദേബ് ചെയ്തത് ഉചിതമായ കാര്യമാണ്. അടിമയാവാനല്ല, സ്വതന്ത്രനാവാനാണ് ബുദ്ധദേബ് ആഗ്രഹിക്കുന്നതെന്ന് പുരസ്‌കാരം തിരസ്‌കരിച്ചു കൊണ്ടുള്ള തീരുമാനം വ്യക്തമാക്കുന്നു,’ ജയറാം രമേശ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here