കുറ്റ്യാടിയില്‍ ജെ.സി.ബി തീവച്ച് നശിപ്പിച്ചു

വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ച്ചയിലേക്ക് മാറ്റി.ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.അത് വരെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി.അതേ സമയം പ്രതികളെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്നുതന്നെ കോടതിയില്‍ സമര്‍പ്പിക്കാമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ച്ചത്തേയ്ക്ക് മാറ്റിയത്.ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് പ്രോസിക്യുഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു.മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ച്ചയിലേക്ക് മാറ്റിയ കോടതി അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും നിര്‍ദേശിച്ചു.

ദിലീപിനു പുറമെ സഹോദരന്‍ അനൂപ്,സഹോദരീഭര്‍ത്താവ് സുരാജ്,ബൈജു ചെങ്ങമനാട്,അപ്പു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചായിരുന്നു പ്രതികളെ മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ 22ന് കോടതി അനുമതി നല്‍കിയത്.ഇതെത്തുടര്‍ന്ന് 5 പ്രതികളെയും കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.

പ്രതികളുടെ മൊഴിയിലെ വൈരുദ്ധ്യം സംബന്ധിച്ചും ചോദ്യം ചെയ്യലിനോട് പ്രതികള്‍ സഹകരിച്ചിരുന്നോ എന്നതടക്കമുള്ള വിവരങ്ങളും ഉള്‍പ്പടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് തയ്യാറാക്കിയിരുന്നു.എന്നാല്‍ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം പൂര്‍ണ്ണമായി ലഭിക്കാനും അവ വിശകലനം ചെയ്യാനും കൂടുതല്‍ സമയം ആവശ്യമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്ത അന്നുതന്നെ ദിലീപ് അടക്കമുള്ള 4 പ്രതികള്‍ അവര്‍ ഉപയോഗിച്ചിരുന്ന പഴയ ഫോണുകള്‍ മാറ്റി പുതിയ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.ഇതെത്തുടര്‍ന്ന് പഴയ ഫോണുകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതികള്‍ അത് നിരസിക്കുകയായിരുന്നു.ഇത് ദുരൂഹമാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് സിനിമാ രംഗത്തു നിന്നുള്‍പ്പടെ കൂടുതല്‍ പേരുടെ മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്.പരമാവധി തെളിവുകള്‍ ലഭ്യമാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.തുടര്‍ന്ന് അടുത്ത ബുധനാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ദിലീപ് ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here