Pegasus:ഇത്രത്തോളം ഗൗരവമായ വിഷയത്തിൽ മോദി സർക്കാർ മൗനം പാലിക്കുന്നത് തെറ്റ് സമ്മതിക്കൽ: സീതാറാം യെച്ചൂരി

ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഇന്ത്യൻ സർക്കാർ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ് ഇന്ന് രംഗത്ത് വന്നു.ഇതിനോട് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.പ്രതികരിച്ചത് ഇങ്ങനെ

“എന്തിനാണ് പെഗാസസ് പോലൊരു സൈബർ വെപ്പൺ വാങ്ങിയത്, ആരാണ് അതിന്റെ ഉപയോഗത്തിന്അനുമതിനൽകിയത്,ആരെയൊക്കെ എങ്ങനെയൊക്കെയാണ് ടാർജെറ്റ് ചെയ്തിരിക്കുന്നത് ,ആർക്കൊക്കെ ഈ റിപ്പോർട്ടുകൾ ലഭിച്ചു എന്നൊക്കെ മോദി സർക്കാർ സത്യവാങ്മൂലത്തിൽ വിശദീകരിക്കണം. ഇത്തരമൊരു നിർണായക വിഷയത്തിൽ മൗനം പാലിക്കുന്നത് ക്രിമിനൽ പ്രവർത്തനം നടത്തിയെന്നതിന് തുല്യമാണ്”.ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Modi government must explain on affidavit why it bought this cyber weapon, who gave the permission for its usage, how were the targets selected and who got these reports?
Silence on such a critical issue only means an acceptance of its criminal activity.

പൊതുപണമുപയോഗിച്ചാണ് പെഗാസസ് വാങ്ങിയിരിക്കുന്നത്.ഇതിലൂടെ തകർന്നത് നമ്മുടെ ജനാധിപത്യമാണ്. ചാരപ്പണിയിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഷ്ട്രീയ നേതാക്കളെയും സുപ്രീം കോടതിയെയും അന്വേഷണ ഉദ്യോഗസ്ഥരെയുമൊക്കെ ഇരയാക്കുമ്പോൾ ജനാധിപത്യത്തെ തന്നെയാണ് ഗുരുതരമായി അട്ടിമറിച്ചത്.ഈ നിലപാട് സ്വീകാര്യമല്ല. 

Pegasus has been procured on public money to destroy our democracy.Spying on the Election Commission, political leaders, Supreme Court and Officers conducting sensitive investigations is a serious subversion of democracy.Unacceptable.
This govt must go.

13,000 കോടി രൂപക്ക് പെഗാസസും മിസൈൽ സംവിധാനങ്ങളും ഇന്ത്യ വാങ്ങിയെന്നും 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചപ്പോഴാണ് കരാറിൽ ഒപ്പുവെച്ചതെന്നും ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

2017-ൽ ഇന്ത്യയും ഇസ്രായേലും പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. ആയുധങ്ങൾ വാങ്ങാനുള്ള കരാറിനൊപ്പമാണ് പെഗാസസ് സോഫ്റ്റ് വെയർ വാങ്ങിയത്. 2017-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചതിനു പിന്നാലെയാണിത്. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഇസ്രായേൽ പ്രസിഡന്റ് ഇന്ത്യയിലേക്കെത്തുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here