രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവം ; പി ജി ഡോക്ടർ അനന്തകൃഷ്ണനെതിരെ ശിക്ഷാ നടപടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയോട് അപമര്യാദയായി പെരുമാറിയ പി ജി ഡോക്ടർ അനന്തകൃഷ്ണനെതിരെ ശിക്ഷാ നടപടി. രോഗിയോട് തട്ടിക്കയറിയ ഡോക്ടര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പ്രകാരം ആണ് നടപടി .അന്വേഷണ റിപ്പോർട്ട് പൂർത്തിയാവും വരെ വരെ ജോലിക്ക് വരേണ്ടതില്ലെന്ന് പ്രിൻസിപ്പാൾ ഉത്തരവ് ഇട്ടു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം പി ജി ഡോക്ടർ ആയ അനന്തകൃഷ്ണനെതിരെയാണ് പ്രിൻസിപ്പാൾ നടപടി എടുത്തത്. മെഡിക്കൽ കോളേജിന്‍റെ യശസ് കളങ്കപ്പെടുത്തി എന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

കൊവിഡിനെ നേരിടാൻ ഡോക്ടര്‍മാർ അഹോരാത്രം കഷ്ടപ്പെട്ട് കൊണ്ടിരിക്കെ അനന്തകൃഷ്ണൻ്റെ പെരുമാറ്റം നെഗറ്റീവ് ഇമേജ് ആണ് ആശുപത്രിക്ക് ഉണ്ടാക്കിയതെന്ന് വകുപ്പ് മേധാവി പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു.

അന്തിമ റിപ്പോർട്ട് വരുന്നത് വരെ അനന്തകൃഷ്ണൻ ജോലിക്ക് വരേണ്ടതില്ലെന്നാണ് പ്രിൻസിപ്പാൾ സാറ വർഗ്ഗീസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സംഭവത്തിൽ കർശന നടപടി എടുക്കണം എന്ന് ആരോഗ്യ മന്ത്രിയും അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു.

പി ജി ഡോക്ടൻമാരുടെ സമരത്തിൽ ഉണ്ടായിരുന്ന അനന്ത കൃഷ്ണൻ
സർക്കാരിൻ്റെ പേര് മോശമാക്കാനുള്ള ശ്രമം ആണോ നടത്തിയതെന്ന സംശയം സർക്കാർ വൃത്തങ്ങൾക്ക് ഉണ്ട്.

ഡോക്ടർ രോഗിയോട് മോശമായി സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും  പലരും എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News