ഫാദർ ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു

ഫാദർ ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു. ഇന്ന് പുലർച്ചെ ജൂബിലി മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മസ്തിഷ്ക്കാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

മൃതദേഹം നാളെ രാവിലെ 6.30 മുതൽ 11 മണി വരെ തൃശൂർ ജൂബിലി മിഷന്‍ ഹോസ്പിറ്റലിനോട് ചേർന്നുള്ള ഓൾഡ് എജ് പ്രീസ്റ്റ് ഹോമിൽ പൊതു ദർശനത്തിന് വെയ്ക്കും.

തുടർന്ന് മുണ്ടൂരിലുള്ള സഹോദരന്‍റെ വീട്ടിലേക്ക് കൊണ്ടുപോകും. 2.30 ന് മുണ്ടൂർ പള്ളിയിൽ സംസ്കരിക്കും.

പുരോഹിതനായിരിക്കെ സെൻ്റ് തോമസ് കോളേജിൽ എസ്.എഫ്.ഐ സ്ഥാനാർത്ഥിയായി ചെയർമാൻ സ്ഥാനത്തേക്ക് വിജയിച്ച വ്യക്തിയാണ് ഫാദർ ജോസ്.പിന്നീട് കേരള ധൈഷണിക മണ്ഡലത്തിലേക്ക് പ്രവേശിച്ചു. വിമോചനാശയങ്ങൾ പങ്കുവെച്ചു. ബൈബിളിനെ സാമൂഹ്യ-സാംസ്കാരിക പോരാട്ടങ്ങൾക്കു വേണ്ടി വ്യാഖ്യാനിച്ചു നൽകി.

1990ൽ സമ്പൂർണ സാക്ഷരതാ കാലത്ത് അദ്ദേഹം നടത്തിയ സേവനങ്ങൾ വളരെ വലുതാണ്. ബീഹാറിൽ നടത്തിയ സാക്ഷരതാ പ്രവർത്തനത്തിന് അദ്ദേഹം ഭാരത് ഗ്യാൻ – വിഗ്യാൻ സമിതിയുടെ സംസ്ഥാന കോഡിനേറ്റർ എന്ന നിലയിലും നേതൃത്വം നല്കി. അക്കാലത്ത് ഫാ.സ് റ്റാൻ സ്വാമിയുമായും സൗഹൃദത്തിലായി. സഭയിൽ ജനാധിപത്യം സ്ഥാപിക്കുന്നതിനും സഭാ വ്യവഹാരങ്ങൾ അഴിമതി മുക്തമാക്കുന്നതിനും മറ്റും അദ്ദേഹം പ്രവർത്തിച്ചു.അതിനിടയിലാണ്‌ രോഗബാധിതനാകുന്നത്‌.

രണ്ടു വർഷം മുമ്പ് അഞ്ചേരി ആസ്ഥാനമായുള്ള സൈമൺ ബ്രിട്ടോ അനുസ്മരണ സമിതി അവാർഡ് നല്കി ആദരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News