തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട; നാനൂറ്റി അറുപത് കിലോയിലധികം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട. കൊടകര ദേശീയ പാതയില്‍ നാനൂറ്റി അറുപത് കിലോയിലധികം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിലായി. അഞ്ച് കോടി രൂപയോളം വിപണി വിലയുള്ള കഞ്ചാവാണ് പിടികൂടിയത്.

കഞ്ചാവ് മാഫിയക്കെതിരെ പൊലീസ് നടത്തുന്ന ‘മിഷന്‍ ഡാഡ്’ ഓപറേഷന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിലായിരുന്നു കഞ്ചാവ് വേട്ട. ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷും സംഘവും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.

കേരളാ പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളില്‍ ഒന്നാണിത്. 450 കിലോയിലധികം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിലായി. അഞ്ച് കോടി രൂപയോളം ചില്ലറ വിപണി വിലയുള്ള മുന്തിയ ഇനം കഞ്ചാവാണ് പിടിച്ചെടുത്തത്.

ചരക്ക് ലോറിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു കഞ്ചാവ്. KL 72 8224 നമ്പറുള്ള ലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

കൊടുങ്ങല്ലൂര്‍ ചന്തപുര സ്വദേശി ലുലു, തൃശൂര്‍ വടക്കാഞ്ചേരി പെരിങ്ങണ്ടൂര്‍ സ്വദേശി ഷാഹിന്‍ , മലപ്പുറം പൊന്നാനി സ്വദേശി സലീം എന്നിവരാണ് പിടിയിലായത്. മൂന്ന് വര്‍ഷം മുന്‍പ് പച്ചക്കറി വ്യാപാരിയില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രതിയാണ് ഷാഹിന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here