വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ തിളങ്ങിയ മലയാളത്തിൻ്റെ സ്വന്തം കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് 12 വർഷങ്ങൾ. 2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു കൊച്ചിന്‍ ഹനീഫ മലയാള സിനിമാ ലോകം നിറകണ്ണുകളോടെ യാത്രാമൊഴിയേകിയത്.
കൊച്ചിൻ ഹനീഫ മലയാള സിനിമാലോകത്ത് ബാക്കിയാക്കി പോയ വിടവ് ഇപ്പോഴും നികത്താനായിട്ടില്ല. കൊച്ചിൻ ഹനീഫയുടെ ഓർമ ദിനത്തിൽ ഓർമ്മപ്പൂക്കൾ എന്ന ക്യാപ്‌ഷനോടെ നടൻ മമ്മൂട്ടി ചിത്രം പങ്കുവെച്ചിരുന്നു.
നിഷ്കളങ്ക ഹാസ്യം കൊച്ചിന്‍ മുഖമുദ്രയാക്കിയ കൊച്ചിൻ ഹനീഫയുടെ പേര് കേൾക്കുമ്പോൾ തന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസിലേക്കെത്തുന്ന കഥാപാത്രങ്ങൾ നിരവധിയാണ്. കിരീടത്തിലെ ഹൈദ്രോസായും മന്നാര്‍ മത്തായിയിലെ എൽദോയായും പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളിയായും ഹിറ്റ്ലറിലെ ജബ്ബാറായുമൊക്കെ കൊച്ചിൻ ഹനീഫ അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങള്‍.
കൊച്ചിൻ ഹനീഫയുടെ തൂലികയിൽ പിറന്നതും സംവിധാനം ചെയ്തതുമായ ഒരുപിടി മികച്ച ചിത്രങ്ങള്‍. തെന്നിന്ത്യൻ സിനിമാലോകത്ത് തിരക്കഥാകൃത്തായും സംവിധായകനായും നടനായും നിറഞ്ഞുനിന്ന താരമായിരുന്ന കൊച്ചിൻ ഹനീഫയുടെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിന് ഓർമ്മപ്പൂക്കൾ അർപ്പിച്ചു കൊണ്ട് മലയാള സിനിമയുടെ താരചക്രവർത്തിമാരും രംഗത്തെത്തിയിരുന്നു.
സിനിമാക്കാരുടെ പതിവ് ജാഡകള്‍ക്കും ബഹളങ്ങള്‍ക്കുമൊക്കെ അതീതനായി വാഴ്ന്ന അദ്ദേഹത്തിൻ്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ് മലയാള സിനിമാതാരങ്ങൾ ഓർമ്മ പൂക്കൾ അർപ്പിച്ചിരിക്കുന്നത്. കിരീടത്തിലെ ഹൈദ്രോസായും മന്നാര്‍ മത്തായിയിലെ എൽദോയായും പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളിയായും ഹിറ്റ്ലറിലെ ജബ്ബാറായുമൊക്കെ കൊച്ചിൻ ഹനീഫ ഇന്നും മലയാളി മനസ്സുകളിൽ ചിരഞ്ജീവിയായി കഴിയുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here