കന്യാകുമാരിയിൽ 2 കുട്ടികളെ വാട്ടർ ടാങ്കിൽ തള്ളിയിട്ട് യുവതി ആത്മഹത്യ ചെയ്തു

കന്യാകുമാരി ജില്ലയിൽ കുഴിത്തുറയ്ക്ക് സമീപം 2 കുട്ടികളെ വാട്ടർ ടാങ്കിൽ തള്ളിയിട്ട് യുവതി ആത്മഹത്യ ചെയ്തനിലയിൽ. കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കാരണം പൊലീസ് അന്വേഷിക്കുന്നു.

കന്യാകുമാരി ജില്ലയിലെ കുഴിത്തുറയ്ക്കടുത്തുള്ള കഴുവൻതിട്ടൈ കോളനിയിൽ ജെഫർ ഷൈനിന്റെ ഭാര്യ വിജിയും മക്കളുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.തിരുവനന്തപുരം വർക്കലയിലെ ഒരു റിസോർട്ടിൽ ജോലിചെയ്തുവരികയായിരുന്നു ജെഫർഷൈൻ .

അതേസമയം, ആത്മഹത്യചെയ്ത വിജി അമ്മയെ അടുത്തുള്ള ക്രിസ്ത്യൻ പള്ളി സന്ദർശിക്കാൻ പറഞ്ഞയച്ച ശേഷമാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് കുട്ടികളും കൊലപ്പെടുത്തിയ ശേഷം വിജി വീടിനുള്ളിൽ കയറി സ്വീകരണമുറിയിൽ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

പള്ളിയിൽ പോയ അമ്മ തിരികെ വീട്ടിലെത്തിയപ്പോഴാണ് രണ്ട് കുട്ടികളും വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. അമ്മ വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് മകൾ വിജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.തുടർന്ന് മാർത്താണ്ഡം പൊലീസിൽ അറിയിക്കുകയായിരുന്നു.

മാർത്താണ്ഡം പൊലീസും തക്കല ഡിഎസ്പി ഗണേശനും സ്ഥലത്തെത്തി അന്വേഷണം നടത്തി. അമ്മയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കുഴിത്തുറ സർക്കാർ ആശുപത്രിയിലാണ്.

രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തതിന്റെ കാരണം സംബന്ധിച്ച് പൊലീസ് ഗൗരവമായ അന്വേഷണം നടത്തിവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News