എട്ടു വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 20 വർഷം കഠിന തടവിന് വിധിച്ച് ഫാസ്ട്രാക്ക് കോടതി

എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്ട്രാക്ക് കോടതി. ആലത്തൂർ സ്വദേശി സെയ്ത് മുഹമ്മദിനെയാണ് കോടതി 20 വർഷം ശിക്ഷിച്ചത്.

2012 ഡിസംബർ മാസത്തിലാണ് സംഭവം നടന്നത്. അയൽക്കാരിയായ മൈനർ പെൺകുട്ടിയെ ഐസ്ക്രീം കാണിച്ച് വീട്ടിലേക്ക് കൂടിക്കൊണ്ടുവന്ന് പ്രതി മുഹമ്മദ് പീഡിപ്പിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം കുട്ടിയെ ഭിഷണിപ്പെടുത്തി. കുട്ടിയുടെ ശരീരത്തിലെ മുറിപ്പാട് കണ്ടതിനെത്തുടർന്ന് വീട്ടുകാർ അടുത്തുള്ള ഹെൽത്ത് സെൻ്ററിൽ പോയെങ്കിലും ഭയപ്പാടുകാരണം കുട്ടി ഒന്നും പറഞ്ഞില്ല. പക്ഷെ പ്രതിയുടെ കുട്ടിയുമൊത്ത് കളിക്കാൻ പോകാതിരുന്നതിനെ തുടർന്ന് കാര്യം തിരക്കിയപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത് . എന്നാൽ വീട്ടുകാർ വിഷയത്തിൽ പരാതി കൊടുക്കാതെ മൂടി വച്ചു. പിന്നീട് കുട്ടിയോട് അയൽക്കാരിയായ കുടുംബശ്രീ പ്രവർത്തക ചോദിച്ചപ്പോഴാണ് വിഷയം പുറത്തറിയുന്നത്. കുടുംബശ്രീ പ്രവർത്തകർ ഇടപെട്ട് പരാതി നൽകിയാണ് സംഭവം പുറത്തറിയുന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുന്നംകുളം ഫാസ്ട്രാക്ക് കോടതിയാണ് പ്രതിയെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News