രമേശ് ചെന്നിത്തലയ്ക്ക് പദവി നഷ്ടപ്പെട്ടപ്പോള്‍ ഇച്ഛാഭംഗം വന്നോ എന്ന് സംശയം; മറുപടിയുമായി മന്ത്രി ആര്‍ ബിന്ദു

രമേശ് ചെന്നിത്തലയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മന്ത്രി ആര്‍ ബിന്ദു. കണ്ണൂര്‍ സര്‍വ്വകലശാല വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമന കേസില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന് പിഴവോ സ്വജനപക്ഷപാതമോ ഉണ്ടായിട്ടില്ലെന്നാണ് ലോകായുക്ത വിധി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്. കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന രീതിയാണ് പ്രതിപക്ഷത്തിനും ചില മാധ്യങ്ങള്‍ക്കുമുള്‌ലതെന്നും എന്റെ ജോലി നിര്‍വഹിക്കാന്‍ എന്നെ അനുവദിക്കണമെന്നും രമേശ് ചെന്നിത്തലയ്ക്ക് പദവി നഷ്ടപ്പെട്ടപ്പോള്‍ ഇച്ഛാഭംഗം വന്നോ എന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു പാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളോട് ചെന്നിത്തലയ്ക്ക് അസഹിഷ്ണുതയാണെന്നും വക്രീകരണവും തമസ്‌കരണവുമല്ല മധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു. ഗവര്‍ണര്‍റെകുറിച്ച് വിവാദ പരമാര്‍ശങ്ങള്‍ നടത്താന്‍ താന്‍ ഉദ്ദേശിക്കുന്നില്ല.

അനാവശ്യമായ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്. വലിയ വിഭാഗം മാധ്യങ്ങള്‍ കൃത്യമായ വാര്‍ത്തകള്‍ കൊടുക്കാന്‍ തയ്യാറായില്ല. എന്റെ ഭാഗത്ത് നിന്ന് ഒരു തരത്തിലെ അഭഭ്രംശവും ഉണ്ടാവില്ലെന്നും വ്യക്തിപരമായ ആരോപണങ്ങളും ആക്രമണങ്ങളുമല്ല മാധ്യ പ്രവര്‍ത്തനത്തിന്റെ രീതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രോ ചാന്‍സിലര്‍ ആയ മന്ത്രിക്ക് VC നിയമനത്തില്‍ ബന്ധം ഇല്ല , പ്രൊ ചാന്‍സിലര്‍ എന്ന നിലയില്‍ മന്ത്രി നല്‍കിയത് ശുപാര്‍ശ അല്ല അഭിപ്രായം മാത്രമാണെന്ന് ലോകായുക്ത വിധി പുറപ്പെടുവിച്ചിരുന്നു. മന്ത്രി ഗവര്‍ണര്‍ക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന് രേഖകള്‍ പരിശോധിച്ചാല്‍ പറയാന്‍ കഴിയുന്നില്ലന്നും വിധിയില്‍ പറയുന്നു.

കണ്ണൂര്‍ സര്‍വ്വകലാശാല ആക്റ്റ് 10( 10 ) പ്രകാരം നിലവിലുള്ള vcക്ക് പുനര്‍ നിയമനം നല്‍കാം എന്നും അതിന് പ്രായ പരിധി ബാധകം അല്ല എന്നും പറയുന്നുണ്ട്. അതിവേഗതയില്‍ നിയമനം നടത്തിയതിന് ഗവര്‍ണറുടെ സഹായവും ഉണ്ടായിരുന്നു എന്നും വിധിയില്‍ പറയുന്നു.

മന്ത്രി പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്ന് വിധി പറഞ്ഞ ലോകായുക്ത കേസ് തള്ളുകയാണെന്ന് വിധി പുറപ്പെടുവിച്ചു .മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗ്ഗീസിന് അധ്യാധികയായി നിയമനം നല്‍കാന്‍ ആണ് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയത് എന്ന ആരോപണം വസ്തുതാ വിരുദ്ധം എന്നും കോടതി കണ്ടെത്തി.

ഹര്‍ജിക്കാരന്‍ ആയ രമേശ് ചെന്നിത്തലക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് . ലോകായുക്ത മുന്‍പാകെ സ്റ്റേറ്റ് അറ്റോര്‍ണി അഡ്വ. ടി.പി ഷാജി ഹാജരാക്കിയ ഗവര്‍ണറുടെ കത്തിനെ മാധ്യമങ്ങള്‍ തെറ്റിധാരണാ ജനകമായി വാര്‍ത്ത നല്‍കി എന്ന് ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദ് പരാമര്‍ശം നടത്തി. ഇതു വഴി തെറ്റിധരിക്കപ്പെട്ട ഗവര്‍ണര്‍ വാര്‍ത്താകുറിപ്പ് ഇറക്കില്ലെന്നും ഉപലോകായുക്ത പരാമര്‍ശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News