കണ്ണൂർ വിസി വിവാദത്തിൽ പ്രതിപക്ഷവും മാധ്യമങ്ങളും ആരോപണ സമുച്ചയം തീർത്തുവെന്ന് മന്ത്രി ആർ.ബിന്ദു. ചെന്നിത്തലയുടേത് പദവി നഷ്ടപ്പെട്ടപ്പോഴുള്ള ഇച്ഛാഭംഗമെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും കാള പെറ്റു എന്ന് കേട്ടപ്പോൾ കയറെടുക്കുന്ന രീതിയായിരുന്നു. ചെന്നിത്തലക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളോട് അസഹിഷ്ണുതയാണെന്നും പദവി നഷ്ടപ്പെട്ടപ്പോഴുള്ള ഇച്ഛാഭംഗമെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾ വക്രീകരിക്കരുത്. ഗവർണറുമായി ഏറ്റുമുട്ടേണ്ട കാര്യമില്ല. ഗവർണറെ കുറിച്ച് വിവാദ പരാമർശം ഉണ്ടാക്കാൻ താൽപര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി
അതേസമയം തന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടാകുമെന്ന് കരുതേണ്ടെന്ന് ആവർത്തിച്ച് വ്യക്തമാക്കിയാണ് മന്ത്രി ആർ.ബിന്ദു വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here