ഇംഗ്ലണ്ട് പരിശീലക സ്ഥാനത്ത് നിന്ന് ക്രിസ് സിൽവർവുഡ് രാജിവച്ചു

ആഷസ് തോൽവിയിൽ രൂക്ഷ വിമർശനം നേരിട്ട ഇംഗ്ലണ്ട് മുഖ്യ പരിശീലകൻ ക്രിസ് സിൽവർ വുഡ് രാജിവച്ചു. ആഷസ് ഇംഗ്ലണ്ട് 4-0ന് കൈവിട്ടതോടെ മുൻ താരങ്ങളിൽ നിന്നടക്കം അതിരൂക്ഷ വിമർശനമാണ് സിൽവർവുഡ് നേരിട്ടത്.

മുൻ നായകൻ മൈക്കൽ അതേർട്ടൻ ഇംഗ്ലീഷ് മാനേജ്‌മെൻറിൽ സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ക്രിസ് സിൽവർവുഡിൻറെ പടിയിറക്കം.

സിൽവർവുഡിനെ നിയമിച്ച മാനേജിംഗ് ഡയറക്‌‌ടർ ആഷ്‌ലി ഗിൽസ് സ്ഥാനമൊഴിഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് പരിശീലകൻറെ രാജി. ഇടക്കാല മാനേജിംഗ് ഡയറക്‌ടറും ഇംഗ്ലണ്ട് മുൻ നായകനുമായ ആൻഡ്രൂ സ്‌ട്രോസ് വിൻഡീസ് പര്യടനത്തിനായി താൽക്കാലിക പരിശീലകനെ കണ്ടെത്തും. ഇതിന് ശേഷം കോച്ചിംഗ് സ്റ്റാഫിനെ നിയമിക്കും എന്നും ഇസിബി ചീഫ് എക്‌സിക്യുട്ടീസ് ടോം ഹാരിസൺ പറഞ്ഞു.

ഇംഗ്ലണ്ട് പരിശീലകനാകാൻ കഴിഞ്ഞത് വലിയ അംഗീകാരമാണ്. താരങ്ങൾക്കും സ്റ്റാഫിനൊപ്പം പ്രവർത്തിക്കാനായതിൽ വലിയ അഭിമാനം. ഇംഗ്ലണ്ട് ടീമിൽ നായകൻമാരായ ജോ റൂട്ടിനും(ടെസ്റ്റ്) ഓയിൻ മോർഗനുമൊപ്പം(വൈറ്റ് ബോൾ) വളരെ ആസ്വദിച്ചു.

നിലവിലെ ടീമിനെക്കുറിച്ച് ഏറെ അഭിമാനമുണ്ട് എന്നും ക്രിസ് സിൽവർവുഡ് പ്രതികരിച്ചു. വിൻഡീസിനെതിരെ മാർച്ച് എട്ടിനാണ് മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അടുത്തിടെ വിൻഡീസിനോട് ടി20 പരമ്പര ഇംഗ്ലണ്ട് 3-2ന് തോറ്റിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here