ബുർക്കിന ഫാസോയുടെ എക്കാലത്തെയും ഏറ്റവും കടുത്ത കാൽപന്ത് കളി ആരാധകനാണ് അമാഡോ. ആഫ്രിക്കൻ നാഷൻസ് കപ്പിൽ സ്വന്തം രാജ്യത്തിന് വേണ്ടി ആർത്തുവിളിക്കാൻ ഈ നമ്പർ വൺ ഫാൻ ഉണ്ട്.
സത്യസന്ധന്മാരുടെ നാടെന്നാണ് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനഫാസോയുടെ വിശേഷണം. കാൽപന്ത് കളി ജനപ്രിയ കായിക വിനോദമായ രാജ്യത്തെ നമ്പർ വൺ ഫാനാണ് അമാഡോ സോറെ . ആഫ്രിക്കൻ നാഷൻസ് കപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളിലും കാമറൂണിലെ തെരുവുകളിലുമെല്ലാം ഈ കാൽപന്ത് കളി ആരാധകൻ തന്നെയാണ് ശ്രദ്ധാകേന്ദ്രം. വിചിത്രമായ വസ്ത്രധാരണമാണ് അമാഡോയെ വേറിട്ടു നിർത്തുന്ന ഘടകം.
വസ്ത്രധാരണത്തിനായി 45 മിനുട്ട് വരെയാണ് അമാഡോയ്ക്ക് വേണ്ടി വരുന്ന സമയം. കാൽപന്ത് കളി ആവേശത്താൽ മതിമറക്കുന്ന അമാഡോയെ വസ്ത്രത്തിന്റെ ചൂടോ ,ഭാരമോ ഒന്നും അലട്ടുന്നേയില്ല. മാതൃ രാജ്യം എവിടെ ഫുട്ബോൾ കളിച്ചാലും, വിചിത്ര വസ്ത്രധാരണവുമായി അമാഡോ ഗ്യാലറിയിൽ ഉണ്ടാകും. എല്ലാ കളിക്കാരുടെയും രാജ്യത്തിന്റെ പ്രസിഡണ്ടിന്റെയും ഇഷ്ട മിത്രമായ അമാഡോയ്ക്ക് ടൂർണമെന്റ് സെമിയിൽ തന്റെ ടീം സെനഗലിനോട് തോറ്റതിൽ ഏറെ വിഷമം ഉണ്ട് എങ്കിലും ടീമിന്റെ കളി പൂർത്തിയാകാതെ നാട്ടിലേക്ക് മടക്കമില്ല. ശനിയാഴ്ച ലൂസേഴ്സ് ഫൈനലിൽ ഗ്യാലറിയിൽ ആർപ്പ് വിളിച്ച് മാതൃരാജ്യത്തെ വിജയത്തേരേറ്റാനാകുമെന്ന വിശ്വാസത്തിലാണ് അമാഡോ സോറെ, എന്ന ഈ സൂപ്പർ ആരാധകൻ .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here