കൊവിഡ് മഹാമാരിയിൽ രാജ്യം വലയുമ്പോഴാണ് അർഹരായവർക്കുള്ള ആനുകൂല്യങ്ങൾ കൊവിഡിന്റെ മറവിൽ കേന്ദ്ര സർക്കാർ എടുത്തുകളയാൻ ഒരുങ്ങുന്നത്.
കൊവിഡ് കാലത്ത് സാധാരണ സർവിസ് ഇല്ലാതായപ്പോൾ റെയിൽവേ നിർത്തിവെച്ച യാത്രാ ഇളവുകൾ പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. മുതിർന്ന പൗരന്മാർ, സൈനികരുടെയും പൊലീസുകാരുടെയും
വിധവകൾ, മാധ്യമ പ്രവർത്തകർ തുടങ്ങി 53 വിഭാഗങ്ങൾക്ക് നൽകിയിരുന്ന ഇളവിൽ നിന്ന് 37 വിഭാഗങ്ങളെയാണ് കൊവിഡിന്റെ മറവിൽ കേന്ദ്ര സർക്കാർ നീക്കിയത്.
റെയിൽവേ മന്ത്രാലയത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാൽ നിർത്തലാക്കിയ ഇളവുകൾ പുനഃസ്ഥാപിക്കില്ലന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കൊവിഡ് കാലഘട്ടത്തിൽ രാജ്യത്തെ സാധാരണക്കാർ ദുരിതം അനുഭവിക്കുമ്പോഴാണ് കൊവിഡിന്റെ മറവിൽ കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത്.
അതേസമയം, നിലവിൽ ഭിന്നശേഷിക്കാരിലെ നാല് വിഭാഗങ്ങൾ, രോഗികളിലെ 11 വിഭാഗങ്ങൾ, വിദ്യാർഥികൾ എന്നിവർക്ക് മാത്രമാണ് ഇളവുള്ളത്. മുതിർന്ന പൗരന്മാരെന്ന നിലയിൽ 58 വയസ്സ് തികഞ്ഞ സ്ത്രീകൾക്കും 60 വയസ്സ് തികഞ്ഞ പുരുഷന്മാർക്കും നൽകിയിരുന്നത് ടിക്കറ്റ് നിരക്കിൽ യഥാക്രമം 50 ശതമാനവും 40ശതമാനവും ഇളവായിരുന്നു ഈ ഇളവുകളാണ് സമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി കേന്ദ്രം എടുത്ത് കളഞ്ഞത്. യാത്രക്കായി റെയിൽവേയെ ആശ്രയിക്കുന്ന ദരിദ്രരോടും മുതിർന്നവരോടുമുള്ള കേന്ദ്ര സർക്കാറിന്റെ പ്രതിബദ്ധതയില്ലായ്മയാണ് ഇളവുകൾ പുനസ്ഥാപിക്കാത്തതിലൂടെ പുറത്ത് വരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here