ആര്‍ വാസുവിന്റെ മൃതദേഹം സംസ്‌കരിച്ചു

പാലക്കാട് വടക്കഞ്ചേരിയില്‍ ആര്‍ എസ് എസ് ആക്രമണത്തിന് വിധേയനായി ചികിത്സയില്‍ കഴിയവേ അന്തരിച്ച ആര്‍ വാസുവിന്റെ മൃതദേഹം സംസ്‌കരിച്ചു. അഞ്ച് വര്‍ഷം മുമ്പ് ആര്‍ എസ് എസ്സുകാര്‍ വെട്ടി പരിക്കേല്‍പ്പിച്ച വാസു വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു.

2017 ഫെബ്രുവരി 11 നാണ് വാസുവിനെ ആര്‍ എസ് എസ് സംഘം ആക്രമിച്ചത്. സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയും, ചുമട്ട് തൊഴിലാളി യൂണിയന്‍ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന വാസുവിനെ കുണ്ടുകാട് പാര്‍ട്ടി ഓഫീസില്‍ കയറി ആക്രമിക്കുകയായിരുന്നു.

രാവിലെ ആറിന് പാര്‍ട്ടി ഓഫീസിന് മുന്നില്‍ പത്രം വായിച്ചിരിക്കുകയായിരുന്ന വാസുവിനെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘം ആക്രമിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ വാസു ഒന്നരമാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശരീരമാസകലം ഇരുപത്തഞ്ചോളം വെട്ടുകള്‍ കൊണ്ട വാസു പിന്നീട് വൃക്കരോഗത്തിനും അടിമപ്പെട്ടു. തുടര്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഐവര്‍ മഠത്തിലായിരുന്നു സംസ്‌കാരം. സി പി ഐ എം ജില്ലാസെക്രട്ടറി ഇ എന്‍ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ടി എം ശശി, എസ് അജയകുമാര്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News