പൊലീസിനു നേരെ അക്രമം അഴിച്ചുവിട്ട പ്രതിയ്ക്ക് പിടിവലിക്കിടെ വെടിയേറ്റു

കൊല്ലം പത്തനാപുരത്ത് മോഷണക്കേസ് പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനു നേരെ അക്രമം അഴിച്ചുവിട്ട പ്രതിയ്ക്കു പൊലീസിന്റെ വെടിയേറ്റു. പുനലൂര്‍ പ്ലാച്ചേരി സ്വദേശി മുകേഷിനാണ് പിടിവലിക്കിടെ വെടിയേറ്റത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പത്തനാപുരം പുന്നലയില്‍ ക്ഷേത്രത്തിലും,സ്‌കൂളിലും മോഷണം നടത്തിയ പ്രതി മുകേഷിനെ അന്വേഷിച്ചെത്തിയ പോലീസിനോട് ബന്ധുക്കള്‍ പ്രതി വീട്ടില്‍ വരാറില്ലെന്ന് അറിയിച്ചു.തുടര്‍ന്ന് എസ് ഐ അരുണ്‍കുമാര്‍ വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ പ്രതി കട്ടിലിനടയില്‍ ഒളിച്ച നിലയില്‍ കണ്ടെത്തി പുറത്തിറങ്ങിയ പ്രതി എസ്.ഐയെ ചവിട്ടി വീഴ്ത്തി പുറത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വിഷ്ണുവിന്റെ കഴുത്തില്‍ കത്തി വെച്ചു തുടര്‍ന്ന് എസ് ഐ അരുണ്‍ സര്‍വ്വീസ് റിവാള്‍വര്‍ പുറത്തെടുത്തു പിന്നീട് നടന്ന പിടിവലിയില്‍ തോക്കില്‍ നിന്ന് വെടി ഉതിര്‍ന്ന് പ്രതി മുകേഷിന്റെ മുഖത്ത് പരിക്കേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ക്ഷേത്രത്തില്‍ നടന്ന മോഷണം അന്വേഷിച്ച് മടങുമ്പോഴാണ് സ്‌കൂളിലും മോഷണം നടന്നുവെന്നറിയുന്നത് തുടര്‍ന്ന് സിസിടിവി പരിശോധനയിലാണ് മുകേഷാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞത്.

ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ 16 ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ എസ്.ഐ അരുണ്‍കുമാര്‍ ഉള്‍പ്പടെ നാല് പേരെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേഷിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here