കോഴിക്കോട്‌ പിടിച്ചുപറിക്കേസിൽ അറസ്റ്റ്‌ ചെയ്യുന്നതിനിടെ രക്ഷപ്പെട്ട പ്രതി പിടിയിൽ

കോഴിക്കോട്‌ പിടിച്ചുപറിക്കേസിൽ പൊലീസിൽ അറസ്റ്റ്‌ ചെയ്യുന്നതിനിടെ രക്ഷപ്പെട്ടയാൾ പിടിയിൽ. നഗരത്തിൽ നിരവധി കേസുകളിലെ പ്രതിയായ കാസർകോട്‌ സ്വദേശി വള്ളിക്കടവ്‌ പ്ലാക്കുഴിയിൽ ശ്രീജിത്തിനെ(35)യാണ്‌ കസബ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

കോട്ടപ്പറമ്പ്‌ പാർക്ക്‌ റസിഡൻസിക്ക്‌ സമീപം തമിഴ്‌നാട്‌ സ്വദേശിയുടെ പണം തട്ടിപ്പറിച്ച കേസിൽ പ്രതിയായ ഇയാളെ ഒന്നര മാസം മുമ്പ്‌ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അറസ്റ്റ്‌ ചെയ്യുന്നതിനിടെ സംഘത്തെ വെട്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു.

ശ്രീജിത്തിനും രക്ഷപെടാൻ സഹായിച്ച മോഹൻലാൽ എന്ന അഭിഭാഷകനെതിരെയും ടൗൺ പൊലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്‌തിരുന്നു. ഒളിവിലായിരുന്ന പ്രതിയെ ഞായറാഴ്ച മാവൂരിൽ വെച്ചാണ്‌ പിടിച്ചത്‌.

കസബ, നടക്കാവ്‌, മെഡി. കോളേജ്‌, ചേവായൂർ, മാവൂർ എന്നിവിടങ്ങളിലായി ഇയാൾക്കെതിരെ നിരവി കേസുകളുണ്ട്‌. മാന്യമായ വേഷവിധാനത്തിൽ ബസിൽ കയറി യാത്രക്കാരുടെ പണം തട്ടുകയാണ്‌ ഇയാളുടെ രീതി.

കസബ ഇൻസ്‌പെക്ടർ എൻ പ്രജീഷ്‌, എസ്‌ഐ ടി എസ്‌ ശ്രീജിത്ത്‌, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർ മനോജ്‌, സിപിഒ ശ്രീജേഷ്‌, മാവൂർ സ്റ്റേഷനിലെ എസ്‌ഐമാരായ മഹേഷ്‌കുമാർ, സന്തോഷ്‌കുമാർ, സിപിഒ അനസ്‌ എന്നിവർ ചേർന്നാണ്‌ പ്രതിയെ പിടികൂടിയത്‌. ചോദ്യം ചെയ്യലിന്‌ ശേഷം തിങ്കൾ കോടതിയിൽ ഹാജരാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here