മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വാവാ സുരേഷ് ഇന്ന് ആശുപത്രി വിടും. കഴിഞ്ഞ ജനുവരി 31 ന് കോട്ടയം കുറിച്ചിയിൽ നിന്നുമാണ് സുരേഷിന് പാമ്പ് കടിയേറ്റത്.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന വാവാ സുരേഷ് ഏഴാം ദിവസമാണ് ആശുപത്രി വിടുന്നത്.ആരോഗ്യം പൂർണമായും വീണ്ടെടുത്തു.നിലവിൽ ജീവൻ രക്ഷാമരുന്നുകൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല.
പാമ്പ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങാനുള്ള ആന്‍റിബയോട്ടിക്കുകൾ മാത്രമാണ് നൽകുന്നത്. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂർണ തോതിൽ തിരിച്ച് കിട്ടി.
ഡോക്ടർമാർ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് വാവാ സുരേഷ് സാധാരണ നിലയിലേക്ക് മടങ്ങി വന്നത്.മെഡിക്കൽ കോളേജിൽ വിദഗ്ധ ഡോക്ടർമാരുടെ ആറംഗ സംഘമാണ് ചികിത്സ നൽകിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here