സെനഗൽ ആഫ്രിക്കൻ വൻകരയിലെ കാൽപ്പന്ത് കളി രാജാക്കന്മാർ. നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽട്ടി ഷൂട്ടൌട്ടിലേക്ക് നീണ്ട അതിവാശിയേറിയ ഫൈനലിൽ 4-2 ന് ഈജിപ്തിനെ വീഴ്ത്തിയാണ് സെനഗൽ ചാമ്പ്യന്മാരായത്.
നിശ്ചിത സമയത്തും അധിക സമയത്തും മത്സരം ഗോൾ രഹിതമായിരുന്നു. ഇത് ആദ്യമായാണ് സെനഗലിന്റെ കിരീട നേട്ടം. ടൂർണമെന്റിൽ ഏഴ് വട്ടം ചാമ്പ്യന്മാരാണ് ഈജിപ്ത്.
എട്ട് ഗോളുകൾ നേടിയ കാമറൂണിന്റെ വിൻസെന്റ് അബൂബക്കറാണ് ടൂർണമെന്റിലെ മികച്ച ഗോൾ നേട്ടക്കാരൻ. സെനഗലിന്റെ ലിവർപൂൾ താരം സാദിയോ മാനേയാണ് പ്ലെയർ ഓഫ് ദി ടൂർണമെൻറ്. സെനഗലിന്റെ ചെൽസി താരം എഡ്വാർഡ് മെൻഡിയാണ് ടൂർണമെൻറിലെ മികച്ച ഗോൾകീപ്പർ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here