തൃശൂർ അതിരപ്പള്ളിയിൽ ഒറ്റയാന്റെ ആക്രമണത്തിൽ അഞ്ചു വയസുകാരിക്ക് ദാരുണാദ്യം. മാള പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകൾ ആഗ്നിമിയയാണ് ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. പരിക്കേറ്റ നിഖിലിനെയും ഭാര്യ പിതാവ് അജയനെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി അതിരപ്പിള്ളി കണ്ണക്കുഴിയിൽ എത്തിയതായിരുന്നു നിഖിലും അഞ്ച് വയസുകാരി ആഗ്നിമയും.
വൈകീട്ടോടെ വീടിനു സമീപം ഒറ്റയാനിറങ്ങുകയായിരുന്നു.
ഒറ്റയാനിറങ്ങിയതു കണ്ട് ബന്ധുക്കൾ ഓടിയെങ്കിലും അഞ്ച് വയസുകാരി ആഗ്നിമിയക്ക് ഓടാൻ കഴിഞ്ഞില്ല. ഇതു മൂലമാണ് കുട്ടി ആനയുടെ ആക്രമണത്തിന് ഇരയായത്. ആന ഓടി അടുത്തെത്തിയതോടെ ചിതറി ഓടുന്നതിനിടയിൽ കുട്ടിയെ ആന ചവിട്ടുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അച്ഛൻ നിഖിലിനു അപ്പുപ്പൻ അജയനും പരിക്കേറ്റു . മൂന്ന് പേരെയും നാട്ടുകാർ ചേർന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്പോഴേക്കും ആഗ്മിനിയ മരിച്ചിരുന്നു. പരിക്കേറ്റ നിഖിലും അജയനും അപകട നില തരണം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കൊന്നക്കുഴി ഫോറസ്ററ് സ്റ്റേഷൻ ഉപരോധിച്ചു. കാട്ടാന ആക്രമണത്തിനെതിരെ പരാതികൾ ഉയർന്നിട്ടും നടപടി എടുത്തില്ലെന്നാണ് ആക്ഷേപം. പ്രദേശത്ത് അടുത്തിടെയായി കാട്ടാനകളുടെ ആക്രമണം പതിവായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here