വയനാട് വന്യജീവി സങ്കേതത്തിൽ തോക്കുമായി മൃഗ വേട്ടക്കിറങ്ങിയ സംഭവത്തിൽ പ്രതി കീഴടങ്ങി. തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥൻ ഷിജുവാണ് മുത്തങ്ങ റേഞ്ച് ഓഫീസർ സുനിൽകുമാറിന്റെ മുൻപിൽ കീഴടങ്ങിയത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 10നാണ് ഇയാൾ തോക്കുമായി ചീരാൽ പൂമുറ്റം വനത്തിനുള്ളിൽ
അർദ്ധരാത്രി മൃഗവേട്ടക്കിറങ്ങിയത്.
അതേസമയം, വനത്തിനുള്ളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പ്രതിയുടെ ചിത്രങ്ങൾ പതിയുകയായിരുന്നു. പിന്നീട് നീലഗിരി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് സസ്‌പെൻഷനിലായ ഷിജു ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ വനത്തിനുള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നാളെ കോടതിയിൽ ഹാജരാക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here